തിരുവനന്തപുരം: തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ കാണണമെന്നാവശ്യപ്പെട്ട് അര്‍ദ്ധരാത്രി സി.പി.എം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനില്‍ ബഹളംവച്ചു. പേട്ട പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുകേഷിന്റെ പരാതിയില്‍ സി.പി.എം ആറ്റുവരമ്ബ് ബ്രാഞ്ച് സെക്രട്ടറി രതീഷിനെതിരെ പൊലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച രാത്രി ചാക്കയിലെ തട്ടുകടയില്‍ ആഹാരം കഴിക്കാനെത്തിയ ഡി.വൈ.എഫ്.ഐ ലോക്കല്‍ കമ്മിറ്റി അംഗവും സുഹൃത്തുക്കളും കറി കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ കടയുടമയുമായും ജീവനക്കാരുമായി തര്‍ക്കത്തിലും കൈയാങ്കളിയിലുമായി. ഉടമയെയും ഭാര്യയെയും ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ പേട്ട പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.

പിന്നാലെ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിലെത്തിയ എട്ടംഗ സംഘം കസ്റ്റഡിയിലെടുത്തവരെ കാണണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. പൊലീസുകാര്‍ അത് അനുവദിച്ചില്ല. ഇതോടെ പൊലീസുകാര്‍ക്ക് നേരെ സംഘം തട്ടിക്കയറുകയും ബലം പ്രയോഗിച്ച്‌ സ്‌റ്റേഷനില്‍ കടക്കാനും ശ്രമിക്കുകയായിരുന്നു.

“സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സംസാരിക്കാന്‍ നീയാരടാ” എന്ന് ചോദിച്ചായിരുന്നു പൊലീസുകാരോട് രതീഷിന്റെ അക്രോശം.തട്ടുകട ഉടമ പരാതി നല്‍കാത്തതിനാല്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ പേരില്‍ പൊലീസ് കേസെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക