കോഴിക്കോട്: കോഴിക്കോടിന്റെ സ്വാഭാവികജീവിതത്തെ തടസ്സപ്പെടുത്തിയാല്‍ മോർച്ചക്കാരെ മോർ‍ച്ചറിയിലേക്കയക്കുമെന്ന് പറഞ്ഞ ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ് വി. വസീഫിനെതിരെ പരാതി നല്‍കി മഹിളാ മോർച്ച. ഡി.വൈ.എഫ്.ഐ. കോന്നാട് ബീച്ചില്‍ ‘മഹിളാമോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരേ’ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധസായാഹ്നത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം. പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് രമ്യ മുരളിയാണ് പരാതി നല്‍കിയത്.

കോന്നാട് കടപ്പുറത്ത് ശക്തമാവുന്ന ലഹരിമാഫിയക്കെതിരെ പ്രദേശവാസികളായ സ്ത്രീകള്‍ പ്രതീകാത്മക സമരം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രദേശത്തിനു പുറത്തുനിന്നുവന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധസമരം നടത്തുന്നതിനിടെ വസീഫ് വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്ത്രീസംഘടനയായ മഹിളാമോർച്ചയുടെ അംഗങ്ങളായ സ്ത്രീകള്‍ക്കു ജീവന് ഭീഷണിയുയർത്തി പ്രസംഗിച്ചതിനെതിരെ നടപടിയെടുക്കണമെന്നാണ് രമ്യ മുരളി ആവശ്യപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ അന്വേഷണം നടത്താൻ കമ്മിഷണർ പരാതി ടൗണ്‍ എസിപി കെ.ജി.സുരേഷിനു കൈമാറി. കോന്നാട് കടപ്പുറത്തു സമരം ചെയ്ത വനിതകളെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളയില്‍ എസ്‌ഐ എ.വി.ബവീഷ് അടക്കമുള്ള പൊലീസുകാരുമായും ചർച്ച നടത്തി.ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, യുവമോർച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അതുല്‍ പെരുവട്ടൂർ, വിഷ്ണു പയ്യാനക്കല്‍, വൈസ് പ്രസിഡന്റ് വിസ്മയ പിലാശ്ശേരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക