ഡല്‍ഹിയിലെ ഹരിഹര്‍നഗറില്‍ പാര്‍ക്കില്‍വെച്ച് തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.
ഇയാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് വ്യക്തമാക്കി. നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പോലീസിന്റെ നിലപാടിനെതിരെയും വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.