ആലുവയില്‍വെച്ച്‌ ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബറായ യുവതി രംഗത്തെത്തിയിരുന്നു. എന്നാല്‍, യുവതി സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ദ്വയാര്‍ത്ഥമുള്ള ചോദ്യങ്ങള്‍ ചോദിച്ചത് ശരിയാണോയെന്ന് ചോദിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ഇതോടെ യുവതി പ്രകോപിതയാകുകയായിരുന്നു എന്നും ഓട്ടോ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തി. ഇതോടെ സോഷ്യല്‍മീഡിയയില്‍ ഭൂരിഭാഗവും ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതികരണം തേടുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ ഓട്ടോയില്‍ യാത്രചെയ്യാനെത്തിയതും പൊതുവഴിയില്‍ കൂടെ നടന്ന് പോകുന്നതുമായ പെണ്‍കുട്ടികളോട് അനാവശ്യ ചോദ്യം ചോദിക്കുന്ന പരാതിയെക്കുറിച്ച്‌ അവതാരകയോട് തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വ്യക്തമാക്കുന്നത്.ഈ സംഭവം പുറത്ത് വന്നതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍മാരെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാല്‍, നാണവും മാനവും അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിക്കുമെന്നാണ് ഉസ്മാന്‍ ഹമീദ് കട്ടപ്പന എന്ന ഡിജിറ്റല്‍ ക്രിയേറ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

“ആണുങ്ങള്‍ക്ക് വലിപ്പം കുറഞ്ഞതും, പെണ്ണുങ്ങള്‍ക്ക് വലിപ്പമുള്ളതുമായ അവയവം ഏത്..?” അടുത്തു ഫേസ്‌ബുക്കില്‍ കണ്ട ഒരു വിഡിയോയില്‍ അവതാരക കോളേജ് പെണ്‍കുട്ടികളോട് ചോദിച്ച ചോദ്യമാണ്. പെണ്‍കുട്ടികള്‍ പലരും നാണിച്ചു പിന്മാറിയപ്പോ ചെവിയിലെ അസ്ഥി എന്നോ മറ്റോ ആണ് അവസാനം അവര്‍ പറഞ്ഞ ഉത്തരം. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളോട്”അടിയില്‍ കിടക്കുന്നതാണോ മുകളില്‍ കിടക്കുന്നതാണോ രസം..?” എന്നു ചോദിക്കുക.. അവസാനം ഉത്തരം മെര്‍ക്കുറി വെള്ളത്തില്‍ ഒഴിക്കുമ്ബോഴുള്ള കാര്യമാണ് പറഞ്ഞതെന്ന് പറയും..സ്വന്തം തന്തയെക്കാള്‍ പ്രായമുള്ള ആളുകളോട് “കയറുമ്ബോള്‍ വലിപ്പമുള്ളതും ഇറങ്ങുമ്ബോ ചെറുതാകുന്നതുമായ സാധനം ഏത്..?” എന്നു ചോദിക്കുക.. ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതാണ് താന്‍ ഉദ്ദേശിച്ചത് എന്നാവും അവസാനം പറയുക..

ഇമ്മാതിരി ഡബിള്‍ മീനിംഗും സഭ്യതയില്ലാത്തതുമായ ചോദ്യങ്ങളുമായി മൈക്കുംതൂക്കി ഇറങ്ങുന്ന ആഭാസന്മാരുടെയുടെയും ആഭാസകളുടെയും പരിഷ്കരിച്ച പേരാണ് ഇന്ന് യുട്യൂബര്‍ എന്നത്.. ആലുവയില്‍ ഇതുപോലെ ഇറങ്ങിയ ഒരെണ്ണത്തിനെ നാട്ടുകാര്‍ ഓടിക്കുന്നത് കണ്ടു. മാന്യതയില്ലാതെ തങ്ങളോട് പെരുമാറി എന്നാണ് അത് ചാനലില്‍ വന്ന് പരാതി പറയുന്നത്..അവര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലെ നാട്ടുകാരും ആ ഓടിക്കപ്പെട്ട മൊതലും തമ്മിലുള്ള സംഭാഷണം കേട്ടാല്‍ മനസിലാവും ആര്‍ക്കാണ് സംസ്കാരവും മാന്യതയും തൊട്ടു തീണ്ടിയിട്ടില്ലാത്തത് എന്ന്.

വ്യൂവര്‍ഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്നത് ഓണ്‍ലൈനില്‍ പതിവാണ്.. അതിലാര്‍ക്കും പരാതിയും ഉണ്ടാവില്ല.. അവരായി, അവരുടെ പാടായി.പക്ഷെ അത്തരം അഭ്യാസങ്ങളുമായി നാട്ടിലിറങ്ങിയാല്‍, തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാല്‍, നാണവും മാനവും അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിക്കും.അതില്ലാതെ ആയാല്‍ നാളെ വീട്ടില്‍ വന്നു എന്തെങ്കിലും തൊലിഞ്ഞ ഉത്തരവുമായി നമ്മുടെ ആണ്മക്കളോടും ചോദിക്കും “അമ്മയുടെ കൂടെ കിടക്കുന്നതാണോ, പെങ്ങളുടെ കൂടെ കിടക്കുന്നതാണോ സുഖം..?”

ഏതായാലും യൂറ്റ്യൂബ്‍രെ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരുന്നു, പക്ഷെ ഭൂരിഭാഗം ആളുകളും യൂട്യൂബര്‍ ആയ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. കമ്മന്റുകളില്‍ എല്ലാം അവരുടെ ചോദ്യങ്ങളുടെ നിലവാരത്തെ കുറിച്ചും ആളുകള്‍ ചോദ്യം ചെയുന്നുണ്ട്, വളരെ മോശമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും, പറയുന്നവരുണ്ട്..ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അടക്കം വൈറലാണ്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക