കൊല്ലം: പരവൂരില്‍ ട്രെയിന് മുന്നില്‍ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിന് പിന്നിലും സ്ത്രീധന പീഡനമെന്ന് റിപ്പോര്‍ട്ട്. പരവൂര്‍ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകന്‍ സൂരജ് എന്നിവരാണ് ഇന്നലെ വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

2020ലാണ് യുവതി വിവാഹിതയായത്. മടവൂര്‍ സ്വദേശി ഗ്രിന്റോ സുരേഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തുകയും മടങ്ങുകയും ചെയ്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും, ഭര്‍തൃമാതാവും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒല്ലാല്‍ ലെവല്‍ക്രോസിനു സമീപത്ത് ഞായറാഴ്ച വൈകിട്ട് 4.30നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുപോയ നേത്രാവതി എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്നാണ് സൂചന. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.

നേത്രാവതിയിലെ ലോക്കോപൈലറ്റ് പരവൂര്‍ റെയില്‍വേ സ്റ്റേഷനിലും തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസിലും അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ആര്‍പിഎഫും പരവൂര്‍ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ അച്ഛന്‍: സജീവ്, അമ്മ: സുനിത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക