കൊടുംതണുപ്പില്‍ യു പിയിലെ തെരുവുകളിലൂടെ ഭയമേതുമില്ലാതെ നഗ്നയായി സഞ്ചരിക്കുന്ന യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെയാണ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത്.

അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഞ്ച് വര്‍ഷമായി ചികിത്സയിലാണെന്നും പൊലീസ് വെളിപ്പെടുത്തി. രാംപൂര്‍ പൊലീസാണ് സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചത്. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയാണ് പൊലീസ് കാര്യങ്ങള്‍ അറിഞ്ഞത്. യുവതി വീട്ടില്‍ നിന്നും രാത്രി പുറത്ത് പോകാതെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍ദ്ധരാത്രിയില്‍ നഗ്നയായ സ്ത്രീ വീടുകളുടെ ഡോര്‍ബെല്‍ അടിക്കുന്ന സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. മിലാക് ഗ്രാമത്തില്‍ നിന്നുള്ള സംഭവം രാജ്യമൊട്ടാകെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വീടുകളുടെ ഡോര്‍ബെല്‍ അടിച്ച്‌ ഞൊടിയിടയില്‍ അപ്രത്യക്ഷമാവുന്ന യുവതിയെ കുറിച്ച്‌ പല കഥകളും പ്രചരിച്ചു. എന്നാല്‍ സംഭവം വിശദമാക്കിയ പൊലീസ് ഭയമോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുവതി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക