മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മുന്‍ ഡ്രൈവറായിരുന്ന മോഹന്‍ നായരുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. വര്‍ഷങ്ങളോളം നടന്റെ കൂടെ നിന്നെങ്കിലും വാര്‍ദ്ധക്യത്തില്‍ അദ്ദേഹം തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നു മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മോഹന്‍ നായര്‍ പറയുന്നു.

മോഹന്‍ നായരുടെ വാക്കുകള്‍ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഇരുപത്തിയെട്ട് വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. ശമ്ബളമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് തന്നത്. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്ബാവൂരിനെ ഞാനാണ് വിളിച്ച്‌ ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി.

മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ അദ്ദേഹം നോക്കത്തില്ല. ഇടയ്ക്ക് മോഹന്‍ലാലിനെ കാണാന്‍ തോന്നാറുണ്ട്. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല. ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും. ഇനിയും അദ്ദേഹത്തിനൊപ്പം തന്നെ ജോലി ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ഇനിയൊരു ജന്മം ഉണ്ടായാലും മോഹന്‍ലാലിന്റെ കൂടെ മതി. ലാലിന്റെ ഡ്രൈവര്‍ എന്ന് പറയുന്നത് വലിയ ദൈവാനുഗ്രഹമാണ്.

പണ്ടൊക്കെ വീട്ടില്‍ വരുമായിരുന്നു. പക്ഷേ വലിയ നടനായതിന് ശേഷം വന്നിട്ടില്ല. പഴയ മോഹന്‍ലാല്‍ ഒത്തിരി മാറി പോയി. പണ്ട് തോളില്‍ കൈയ്യിട്ട് നടന്ന ആളുകളാണ്. ഇന്നിങ്ങനെ ഒരാളെ അറിയുമോന്ന് ചോദിച്ചാല്‍ സംശയമായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക