എസ്‌ഐ പരുഷമായി പെരുമാറിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥ വിശ്രമമുറിയില്‍ കയരി വാതിലടച്ചു. ഏറെ നേരെ കഴിഞ്ഞ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നു. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവവമുമായി ബന്ധപ്പെട്ട് എസ്‌ഐ ജിന്‍സണ്‍ ഡൊമിനിക്കിനെതിരേ പൊലീസുകാരി പരാതി നല്‍കി.

ശനിയാഴ്ച രാവിലെ സ്‌റ്റേഷനില്‍ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്‌ഐ പരുഷമായി പെരുമാറി എന്നാണ് വനിതാ സിപിഒയുടെ പരാതി. ക്യാബിനില്‍നിന്ന് ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ വിഷമത്തില്‍ വനിതാ സിപിഒ തൊട്ടടുത്തുള്ള വിശ്രമമുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ നേരമായിട്ടും ഇവര്‍ വാതില്‍ തുറന്നില്ല. സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെയാണ് എസ്‌ഐയും മറ്റു രണ്ടുപേരും ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നത്. സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക