ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും നടന്‍ ടൊവിനോ തോമസും ആദ്യമായി ഒരേ വേദിയിലെത്തി . പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്‍റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. രാജന്‍ കേസിലെ സാക്ഷിയായ പ്രൊഫസര്‍ അബ്ദുള്‍ ഗഫാര്‍ തന്‍റെ ആത്മകഥയില്‍ അന്ന് തന്‍റെ മൊഴി മാറ്റാന്‍ പോലീസും സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ ശ്രമങ്ങള്‍ വിവരിക്കുന്നുണ്ട് .

പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്‍റെ മകന്‍ ഡോ.ഷാജിര്‍ ഗഫാറുമായുള്ള അടുത്ത ബന്ധമാണ് ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെയും സിനിമാതാരം ടോവിനോ തോമസിനെയും ചടങ്ങിലെത്തിച്ചത്. ദുബായ് ഹെല്‍ത്ത് അതോറിറ്റി സിഇഒ ഡോ.മര്‍വാന്‍ അല്‍ മുല്ല, എം.എല്‍.എമാരായ സി.എച്ച്‌ കുഞ്ഞമ്ബു, എന്‍.എ നെല്ലിക്കുന്ന്, മുന്‍ കേന്ദ്രമന്ത്രി സലീം ഷെര്‍വാനി, സുപ്രീം കോടതി അഭിഭാഷകന്‍ അഖില്‍ സിബല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക