കോളേജ് ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന വാദവുമായി ആരോഗ്യ സര്‍വകലാശാല. കൂടാതെ 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്ബ് പറയുന്നതൊന്നും അംഗീകരിക്കില്ലെന്നും സര്‍വകലാശാല കോടതിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ അടുത്തിടെ വിദ്യാര്ത്ഥികൾ കോടതിയെ സമീപിച്ചിരുന്നു.
9.30ന് ശേഷം വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നില്ല എന്നായിരുന്നു പരാതി. ഇതിനെതിരെ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയപ്രതിഷേധം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിനെതിരെയാണ് ആരോഗ്യ സര്‍വകലാശാല വിചിത്ര വാദങ്ങളോട് കൂടിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
ആഗോള തലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25 വയസിലാണ് ഒരാള്‍ക്ക് പൂര്‍ണമായ പക്വത വരികയെന്നും അതിന് മുമ്ബ് എടുക്കുന്ന എന്ത് തീരുമാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കണമെന്നുമാണ് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചത്. പഠനത്തിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നത്. അതിനാല്‍ നൈറ്റ് ലൈഫ് ആസ്വദിക്കേണ്ടതില്ലെന്നും രാത്രിയില്‍ പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും സര്‍വകലാശാല പറയുന്നു. 9 മണിക്ക് കോളേജുകളിലെ ലൈബ്രറികള്‍ അടയ്ക്കും അതുകൊണ്ട് 9.30 ന് ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് പറയുന്നതില്‍ യാതൊരുവിധ തെറ്റും ഇല്ലെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ വാദം.
അതേസമയം രാത്രി 11.30 വരെ കോളേജ് ലൈബ്രറി പ്രവര്‍ത്തിപ്പിക്കണമെന്നും 10 മണിക്ക് മുമ്ബ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഹോസ്റ്റല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വാദങ്ങളെയാണ് സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തള്ളിക്കളഞ്ഞത്.