മലപ്പുറം: സ്വന്തം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ സഹായിച്ച കാമുകനെ ഉപേക്ഷിച്ച്‌ ജീവിതം പിന്നീട് മറ്റൊരാളോടൊപ്പമായി. സൗജത്തിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. അന്വേഷണം മുന്‍കാമുകനിലേക്ക് തന്നെ. തന്നെ ചതിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യക്കു ശ്രമിച്ചതാണെന്ന അനുമാനത്തില്‍ അന്വേഷണം. ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാക്കുകയാണ് പൊലീസ്.

ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ പ്രതിയായ താനൂര്‍ സ്വദേശി സൗജത്തിനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടിക്കടുത്ത് വലിയപറമ്ബ് ആലക്കപറമ്ബിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭര്‍ത്താവും ഇവിടെയാണ് താമസം. സംഭവ ദിവസം ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകന്‍ ബഷീറിനെ വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേര്‍ന്ന് സൗജത്തിന്റെ ഭര്‍ത്താവായ താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ മത്സ്യ തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി (40) നെയാണ് കൊലപ്പെടുത്തിയത്.

മകള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താന്‍ കഴുത്തറുക്കുകയും ചെയ്തു.വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികള്‍.

2018ലാണ് താനൂരില്‍ മല്‍സ്യതൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗള്‍ഫിലേക്ക് കടന്ന ബഷീറിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ വഴിയും ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ വഴിയും പ്രതിയെ കിട്ടാന്‍ പൊലീസ് നീക്കം ശക്തമാക്കി. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം പ്രതിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതോടെ, ബഷീറിന് ഗള്‍ഫില്‍ തുടരാനാകാത്ത മടങ്ങി എത്തുകയാിരുന്നു.

കേസില്‍ സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിനെ കൊലപാതകത്തിനായി വീട്ടിലെത്താന്‍ സഹായിച്ച സുഹൃത്ത് സൂഫിയാന്‍ എന്നിവരായിരുന്നു അരസ്റ്റിലായത്. സൗജത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ബഷീര്‍ കൊലപാതകം നടത്തിയത്. കുട്ടിക്കൊപ്പം വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന സവാദിനെ ബഷീര്‍ മരത്തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് ശേഷം ബഷീര്‍ രക്ഷപ്പെട്ടു.

എന്നാല്‍ സവാദ് മരിച്ചിട്ടില്ലെന്ന് കണ്ട സൗജത്ത് ഇക്കാര്യം ബഷീറിനെ ഫോണില്‍ അറിയിച്ചു. തുടര്‍ന്ന് കത്തി കൊണ്ട് കഴുത്ത് മുറിക്കാന്‍ ബഷീര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച്‌ സൗജത്ത് കഴുത്ത് മുറിച്ച്‌ ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കി. ഇതിന് ശേഷം ഭര്‍ത്താവിനെ ആരോ ആക്രമിച്ചതായി അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക