ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടര്‍ കമ്ബനിയായ ബിസ്‌ലേരി ഇന്റര്‍നാഷണല്‍ വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.7000 കോടിയോളം മൂല്യമുള്ള കമ്ബനി വാങ്ങാന്‍ ആളെ തിരയുകയാണ് വ്യവസായിയായ രമേഷ് ചൗഹാന്‍ എന്നാണ് വാര്‍ത്ത. നിരവധി കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ് ഇദ്ദേഹം എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ മകള്‍ ജയന്തിക്ക് ബിസ്‌ലേരി കൈകാര്യം ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ഈ നീക്കം രമേഷ് ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്.

ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ ആണ് ജയന്തി. ചെറുപ്പത്തില്‍ ഭൂരിഭാഗവും ദില്ലിയിലും മുംബൈയിലും ന്യൂയോര്‍ക്ക് സിറ്റിയിലുമാണ് ഇവര്‍ ചെലവഴിച്ചത്. ബിരുദം നേടിയ ശേഷം, ജയന്തി ചൗഹാന്‍ ഷാഷന്‍ ഡിസൈനിംഗ് പഠിക്കുന്നതിനായി ലോസ് ഏഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ (എഫ്‌ഐഡിഎം) ചേര്‍ന്നു. പിന്നീട് ഫാഷന്‍ സ്‌റ്റൈലിംഗ് പഠിക്കാന്‍ ഇസ്‌റ്റിറ്റ്യൂട്ടോ മരങ്കോണി മിലാനോയിലും ചേര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിസ്ലേരിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്‌. ജയന്തി ചൌഹാന്‍ “ജെആര്‍സി” എന്നാണ് കമ്ബനിയില്‍ അറിയപ്പെടുന്നത്. 24 വയസ്സുള്ളപ്പോഴാണ് ജയന്തി ബിസ്ലേരിയുടെ ഡയറക്‌ട് ബോര്‍ഡിലേക്കും മറ്റും എത്തുന്നതും. വൈസ് ചെയര്‍പേഴ്‌സണ്‍ ആകുന്നതും.ബിസ്‌ലേരി വെബ് സൈറ്റ് പ്രകാരം ദില്ലി ഓഫീസ് കേന്ദ്രീകരിച്ചാണ് ജയന്തി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ബിസ്ലേരി ഫാക്ടറി നവീകരണം. വിവിധ ജോലികളില്‍ ഓട്ടോമേഷന്‍ കൊണ്ടുവരുന്നതിനുമുള്ള ദൌത്യങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുത്തതായി പറയുന്നു. എച്ച്‌ആര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളും ജയന്തി ചൗഹാന്‍ പുനഃക്രമീകരിച്ചതായി പറയുന്നു. 2011-ല്‍ അവര്‍ മുംബൈ ഓഫീസിന്റെ ചുമതല ഏറ്റെടുത്തുവെന്നും വെബ്‌സൈറ്റ് പറയുന്നു.

ജയന്തി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നു, വിപണിയിലെ ഇടപെടലും ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്നതും അവര്‍ ഉറപ്പാക്കുന്നു. ബിസ്‌ലേരിയുടെ പുതിയ ബ്രാന്‍ഡ് ഇമേജിനും വളര്‍ന്നുവരുന്ന ശക്തിക്കും അടിസ്ഥാനം ജയന്തിയാണെന്ന് വെബ്‌സൈറ്റ് പറയുന്നു.അതേ സമയം ബിസ്ലേരിയെ ടാറ്റ വാങ്ങും എന്നാണ് വിവരം. ഏറ്റെടുക്കല്‍ വിവരം ബിസ്ലേരി ചെയര്‍മാന്‍ രമേഷ് ചൗഹാന്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണ്. കമ്ബനിയുടെ ഭാവി വളര്‍ച്ചയ്ക്ക് തനിക്ക് പിന്‍ഗാമിയില്ലെന്നും തന്റെ മകള്‍ക്ക് ഈ ബിസിനസില്‍ താത്പര്യമില്ലെന്നതുമാണ് കമ്ബനി വില്‍ക്കാന്‍ കാരണമായി ചൗഹാന്‍ പറയുന്നത്. വളരെ വേദനയോടെയാണ് താന്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ ടാറ്റയാണ് ഏറ്റെടുക്കുന്നതെന്നത് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ബിസ്ലേരി വെബ് സൈറ്റ് പ്രകാരം കമ്ബനിയില്‍ സുപ്രധാന റോള്‍ ഉള്ള ജയന്തി കമ്ബനി ഏറ്റെടുക്കാത്തത് എന്താണ് എന്ന ചോദ്യം ബിസിനസ് വൃത്തങ്ങളില്‍ സജീവമാണ്. അവരുടെ ഭാവി പദ്ധതികള്‍ എന്ത് എന്ന കൌതുകവും ബിസിനസ് ലോകത്തുണ്ട്. മുംബൈയില്‍ 1965 ലാണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. അതൊരു ഇറ്റാലിയന്‍ ബ്രാന്റായിരുന്നു അന്ന് വരെ. 1969 ല്‍ പാര്‍ലെ കമ്ബനിയുടെ ഉടമകളായ ചൗഹാന്‍ ബ്രദേര്‍സ് ഈ കമ്ബനിയെ ഏറ്റെടുത്തു. പിന്നീട് ബിസ്ലേരി വാട്ടര്‍ പ്ലാന്റ് സ്ഥാപിച്ചു. നാല് വര്‍ഷത്തിന് ശേഷം അന്നത്തെ നാല് ലക്ഷം രൂപയ്ക്കാണ് കമ്ബനിയെ രമേഷ് ചൗഹാന്‍ സ്വന്തമാക്കിയത്. പതിറ്റാണ്ടുകള്‍ കമ്ബനിയെ മുന്നോട്ട് നയിച്ച ശേഷം രാജ്യത്തെ ഏറ്റവും കേള്‍വികേട്ട ബിസിനസ് കുടുംബത്തിന് ബിസ്ലേരിയെ ചൗഹാന്‍ കൈമാറുകയാണ്.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്‌ട്‌സ് ലിമിറ്റഡാവും ബിസ്ലേരിയെ ഏറ്റെടുക്കുക. കൊക്കക്കോളയ്ക്ക് മൂന്ന് വര്‍ഷം മുന്‍പ് ബിസ്ലേരിക്ക് കീഴിലെ ശീതളപാനീയ ബിസിനസ് ചൗഹാന്‍ വിറ്റിരുന്നു. തംസ് അപ്, ഗോള്‍ഡ് സ്പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്റുകളെ ചൗഹാന്‍ അറ്റ്ലാന്റ ആസ്ഥാനമായ കമ്ബനിക്ക് നല്‍കിയത് 1993 ലാണ്. 2016 ല്‍ ശീതള പാനീയ ബിസിനസിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക