ഇടുക്കി മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി. ചൊക്കനാട് എസ്‌റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ എ ഗണേശന്‍ (48) ആണ് മരിച്ചത്. ആദ്യം ഡാമില്‍ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അല്‍പ്പസമയം കഴിഞ്ഞ വീണ്ടും ചാടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ ഗണേശന്‍ ഹെഡ് വര്‍ക്‌സ് ഡാമിലേക്ക് ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് റോഡിലെത്തിച്ച്‌ മറ്റൊരു ഓട്ടോയില്‍ കയറ്റിയിരുത്തി. എന്നാല്‍ ഓട്ടോയില്‍നിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശന്‍ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഒരു മണിക്കൂര്‍ നേരം ഡാമില്‍ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ചൊക്കനാട് എസ്‌റ്റേറ്റിലെ എല്‍പി സ്‌കൂള്‍ അധ്യാപകനാണ് ഗണേശന്‍. ഉച്ചവരെ സ്‌കൂളില്‍ ക്ലാസെടുത്തശേഷം ടൗണില്‍ പോകണമെന്നു പറഞ്ഞാണ് സ്‌കൂളില്‍ നിന്നും ഇയാള്‍ ഇറങ്ങിയത്.

ഗണേശനൊപ്പം താമസിച്ചിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയില്‍ ജലാശയത്തില്‍ വീണെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമ്മയെ കാണാതായത് മുതല്‍ ഗണേശന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക