ഹരിയാനയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി യുട്യൂബ് താരങ്ങളായ പങ്കാളികള്‍ ജീവനൊടുക്കി. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ഗാർവിത് സിംഗ് (25), നന്ദിനി കശ്യപ് (22) എന്നിവരാണെന്ന് മരിച്ചതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.കുറച്ച് ദിവസങ്ങള്‍ക്ക് മുൻപാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം ഡെറാഡൂണില്‍ നിന്ന് ഹരിയാനയിലെ ബഹദൂർഗഡിലേക്ക് താമസം മാറിയത്.
ബഹദൂർഗഡിലെ റുഹീല റസിഡൻസിയില്‍ ഏഴാം നിലയില്‍ ഫ്‌ളാറ്റ് വാടകയ്ക്കെടുത്താണ് ഇവരും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഷൂട്ടിംഗിന് ശേഷം ഇന്നലെ അർധ രാത്രിയാണ് ഇവർ ഫ്‌ളാറ്റിലെത്തിയത്. പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തർക്കമുണ്ടായി. ഇതിന് പിന്നാലെയായിരിക്കാം ആത്മഹത്യയെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഫ്‌ളാറ്റിലെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും പൊലീസ് അറിയിച്ചു.
ഇൻസ്റ്റാഗ്രാമില്‍ നിരവധി പേർ പിന്തുടരുന്ന വ്യക്തികളിലൊരാളാണ് നന്ദിനി. രണ്ട് ദിവസം മുൻപ് ഡല്‍ഹി സന്ദർശിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും നന്ദിനിയുടെ അക്കൗണ്ടില്‍ കാണാം. സിനിമാ പ്രവർത്തകൻ എന്നാണ് സോഷ്യല്‍മീഡിയകളില്‍ ഗാർവിത് തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള നിരവധി ഫോട്ടോകളും ഇയാളുടെ അക്കൗണ്ടിലും കാണാം. ആറ് സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും ഗാർവിത് പറയുന്നു.