പ്രണയിച്ച വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. ഭാരത്പുരില്‍ നടന്ന സംഭവത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് തന്റെ വിദ്യാര്‍ത്ഥിനിയായ കല്‍പന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. മീര തന്നെ മുന്‍കൈ എടുത്താണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഇരുവരുടെയും വീട്ടുകാര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല.

സ്കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ വച്ച്‌ പരിചയപ്പെട്ട കല്‍പനയുമായി മീര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കബഡി കളിക്കാരിയായ കല്‍പനയുമായി ഗ്രൗണ്ടില്‍വച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മീര വ്യക്തമാക്കി. തുടര്‍ന്ന്, ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം കല്‍പനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മീര, ആരവ് എന്ന പുരുഷനായി മാറുകയായിരുന്നു. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചതെങ്കിലും എന്റെ മനസില്‍ എപ്പോഴും ഞാന്‍ ഒരു ആണ്‍കുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഡിസംബര്‍ 2019 നാണ് തന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്’ ആരവ് പറഞ്ഞു.ആരവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹം കഴിച്ചേനെയെന്നും കല്‍പന വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക