കോഴിക്കോട്: തിരുവനന്തപുരത്തുനിന്ന് കാണാതായ അഞ്ച് വയസുകാരന്റെ മാതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം നിലമ്ബൂര്‍ കരുളായി സ്വദേശി അക്ബറലിയാണ് (24) വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തി കൈഞരമ്ബ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

വിവാഹിതയായ ഇരുപത്തിയാറുകാരിയെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ വ്യാഴാഴ്ചയാണ് തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ അക്ബര്‍ യുവതിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും കമിതാക്കള്‍ പൊലീസിനെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരും തമ്മില്‍ മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. തുടര്‍ന്ന് താന്‍ യുവാവിനൊപ്പം പോകുന്നില്ലെന്ന് യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇതോടെ പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ യുവാവ് സമീപത്തെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി തിരിച്ചെത്തി ഞരമ്ബ് മുറിക്കുകയായിരുന്നു.യുവാവിനെ കോഴിക്കോട് ബീച്ച്‌ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ല. യുവതിയെ തിരുവനന്തപുരം പൊലീസിനൊപ്പം വിടുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക