തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശിയായ യുവാവിന്റെ മരണത്തില്‍ വനിതാസുഹൃത്തിന്റെ ശബ്ദ സന്ദേശം പുറത്ത്. താന്‍ കഷായത്തില്‍ മറ്റൊന്നും ചേര്‍ത്തിട്ടില്ലെന്നും സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നതാണ് അതെന്നും യുവതിയുടെ വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

‘അന്നു രാവിലെയും താന്‍ അത് കുടിച്ചതാണ്. അതിലൊന്നുംകലര്‍ന്നിട്ടില്ല. അന്നായിരുന്നു താന്‍ അവസാനമായി അത് കുടിച്ചതെന്നും യുവതി ഷാരോണ്‍രാജിന്റെ സഹോദരന് അയച്ച്‌ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.’ഷാരോണെ കൊന്നിട്ട് തനിക്കെന്ത് കിട്ടാനാണ്..വീട്ടില്‍ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏല്‍ക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പ് നല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഷാരോണ്‍ കുടിച്ച ജ്യൂസിന് രുചിവ്യത്യാസം തോന്നിയിരുന്നെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം, ഏത് കഷായമാണ് കുടിക്കാന്‍ കൊടുത്തത് എന്ന് യുവതിയും കുടുംബവും വ്യക്തമാക്കിയിട്ടില്ലെന്നും ഷാരോണിന്റെ മാതാപിതാക്കള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക