കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മയ്ക്ക് ഭീഷണി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ തന്‍റെ വീട്ടില്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ലിതാരയുടെ അമ്മ ലളിത ആരോപിച്ചു. വീട്ടിലെത്തിയവര്‍ സ്റ്റാമ്ബ് പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ലളിത ബഹളം വെച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ലളിതയുടെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തു. ഏപ്രില്‍ 26നാണ് പാറ്റ്നയിലെ ദാനാപൂരിലെ വീട്ടില്‍ ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്‍റെ നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നാണ് ലിതാര മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബീഹാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക