തൃശൂർ : തൃശൂരിൽ കുഞ്ഞിനെ കാണാനെത്തിയ ഭർത്താവ് ഭാര്യയായ ഇരുപത്തിയഞ്ചുകാരിയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ഹഷിതയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഭർത്താവ് ആസിഫിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാഷിത ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഹാഷിതയുടെ പിതാവ് നൂറുദ്ദീൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

പ്രസവശേഷം ഹാഷിത വീട്ടിൽ വന്നിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. കുഞ്ഞിനെ കാണാനെത്തിയ ആസിഫ് ഹഷിതയുമായി വഴക്കിട്ടു. തുടർന്ന് മാരകമായി വെട്ടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാനെത്തിയ നൂറുദ്ദീനും വെട്ടേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് ആസിഫ് നമ്പിക്കാട്ടുള്ള വീട്ടിലെത്തിയത്. വീട്ടിൽ നിന്ന് ബന്ധുക്കൾ പോയതിന് ശേഷമാണ് ഇയാൾ ഹാഷിതയെ ആക്രമിച്ചത്. ബാഗിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് ആസിഫ് ഹാഷിതയെ ആക്രമിച്ചത്.

നിലവിളി കേട്ട് എല്ലാവരും എത്തിയപ്പോഴേക്കും ആസിഫ് ഓടിയകന്നിരുന്നു. ഹഷിതയുടെ ഇടതുകൈ വെട്ടി തൂങ്ങിയ നിലയിലായിരുന്നു. ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക