കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലക്ഷദ്വീപ് കൽപേനി സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സി.പി. സിറാജ് (24), ചേർത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റ്യൻ (23), തൃശ്ശൂർ അഴീക്കോട് സ്വദേശി അൽത്താഫ് (24) എന്നിവരെയാണ് നർക്കോട്ടിക് സെൽ എസ്.സി.പി.ക്ക് കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്.
ഇവരിൽ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യൻ അസ്സിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). പാലാ പിതാവ് നാർക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ മതേതരർ അദ്ദേഹത്തെ കുരിശിലേറ്റി എന്നും കാസ പറയുന്നു.
കാസയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അടുത്ത സോനു അഗസ്റ്റിൻ നിങ്ങളുടെ മകൾ ആകാതിരിക്കട്ടെ .
MDMA-യും കഞ്ചാവുമായി ലോഡ്ജിൽ നിന്നും ഇന്നലെ അറസ്റ്റിലായ യുവതി യുവാക്കളുടെ ചിത്രമാണ് ഇതോടൊപ്പം ഉള്ളത്.
ഇതിൽ തൃശ്ശൂർ സ്വദേശിയായ അൽത്താഫ് ഒഴികെയുള്ള 3 യുവാക്കൾ ലക്ഷ ദ്വീപ് സ്വദേശികളാണ് ,
ചേർത്തല എഴുപുന്ന സ്വദേശിയായ സോനു അഗസ്റ്റിൻ എന്ന ബിരുദധാരിയായ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളതും പഠനത്തിൽ മികവ് കാട്ടിയിരുന്നതുമായ ഒരു ബിരുദമാണ്. ഇവൾ തൃശ്ശൂർ സ്വദേശിയായ അൽത്താഫിന്റെ വളയിൽ വീണാണ് ഈ സംഘത്തിൽ എത്തിയത്.
മദ്യവും ലോട്ടറിയും കൊണ്ട് ചിലവ് കഴിയുന്ന സംസ്ഥാനത്ത് ഒരിക്കലും നടക്കാത്ത മദ്യനിരോധനത്തിനു വേണ്ടി തെരുവിലിറങ്ങാൻ മരക്കഴുതകൾ ഉണ്ട് , പക്ഷേ നമ്മുടെ യുവതി യുവാക്കളെ ലഹരിക്ക് അടിമയാക്കി കുടുംബത്തിനും രാജ്യത്തിനും ഉപയോഗം ഇല്ലാതാക്കി അവരെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരെ ശബ്ദിക്കുവാൻ ഇവിടെ ഒരു വ്യക്തിയും ഇല്ല.
ആരെങ്കിലും ശബ്ദിക്കുവാൻ തയ്യാറായാൽ ഈ മദ്യനിരോധന പ്രസ്ഥാനക്കാർ മുന്നോട്ടു വരുന്നതായി കാണുന്നില്ല …..അപ്പോഴും തലയിൽ വെളിച്ചം കയറാത്ത ക്രിസ്ത്യൻ മരമൊണ്ണുകൾ കപട മതേതരത്വത്തിന്റെ പേരിൽ സത്യം വിളിച്ചു പറയുന്നവരെ ക്രൂശിക്കുവാൻ നിൽക്കും
ഒന്നേ പറയാനുള്ളൂ ഇനിയും ഇതുപോലെ പിടിക്കപ്പെടാനുള്ള സോനുമാർ നിന്റെയൊക്കെ പെൺമക്കൾ ആകാതിരിക്കട്ടെ !