സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബി.ജെ.പി സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചത് മൂന്നര കോടി രൂപയെന്ന് സൂചന. ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യംചെയ്തതില്‍നിന്നാണ് ൈക്രംബ്രാഞ്ച് സംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്. മൂന്നര കോടിയില്‍ ഒന്നരക്കോടി ചെലവഴിച്ചെന്ന ഡിജിറ്റല്‍ രേഖ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ അയച്ച ഇ-മെയില്‍, വാട്സ്‌ആപ് സന്ദേശങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം ഈ വിവരങ്ങള്‍ ശേഖരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നര കോടിയില്‍ ഒന്നര കോടി ചെലവഴിച്ചത്രെ. ബാക്കി തുക സംബന്ധിച്ച്‌ വ്യക്തതയില്ല. പ്രശാന്ത് മലവയലിനെ ൈക്രംബ്രാഞ്ച് രണ്ടു തവണയാണ് ചോദ്യംചെയ്തത്. ബി.ജെ.പിയിലെ കൂടുതല്‍ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

കോഴവിവാദം പുറത്തുവന്നതോടെ ബി.ജെ.പിയിലെയും പോഷക സംഘടനകളിലെയും ഭാരവാഹികളില്‍ നിരവധി പേര്‍ രാജിവെച്ചിരുന്നു. കോഴയുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ പ്രതികരിച്ച യുവമോര്‍ച്ച ജില്ല പ്രസിഡന്‍റ് ദീപു പുത്തന്‍പുരയിലിനെ നേതൃത്വം ഇടപെട്ട് സ്ഥാനത്തുനിന്നു നീക്കിയത് ബി.ജെ.പിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് നേതാക്കള്‍ ഒാരോന്നായി രാജിവെക്കാന്‍ തുടങ്ങിയത്.

അതേസമയം, രാജിവെച്ചവരെ അനുനയിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ ശക്തമാണ്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച്‌ യോഗം വിളിച്ചിട്ടുണ്ടെന്ന് ദീപു പുത്തന്‍പുരയില്‍ പറഞ്ഞു. സംസ്ഥാന നേതാക്കളടക്കം ജില്ലയിലെത്തുമെന്നാണ് അറിയുന്നത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ ഒട്ടുമിക്ക നേതാക്കളും കോഴ വിവിവാദത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക