കൊച്ചി: അണികള്‍ ആവേശത്തോടെ നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും പതാകവീശയും തൃക്കാക്കരയിലെ പരസ്യപ്രചാരണത്തിന് ആവേശകരമായ അന്ത്യം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും ബിജെപിയുടെ എ.എന്‍ രാധാകൃഷ്‌ണനും അണികളോടൊപ്പം ആവേശത്തോടെ പാലാരിവട്ടത്തെ കൂട്ടപ്പൊരിച്ചിലില്‍ ചേര്‍ന്നു.

രാഷ്‌ട്രീയ ആരോപണവും വിവാദങ്ങളും നിറഞ്ഞുനിന്ന ഒരുമാസത്തെ വന്‍ പ്രചാരണത്തിന് അന്ത്യം. ഇനി മേയ് 31ന് വോട്ടെടുപ്പിന് മുന്‍പ് നാളെ നിശബ്‌ദ പ്രചാരണമാണ്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും അണികളും ഒത്തുചേര്‍ന്ന പാലാരിവട്ടത്ത് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കടുത്ത പൊലീസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയത്. മുത്തുക്കുടകളും തോരണങ്ങളും നൃത്തവും ചെണ്ടമേളവുമായി കൊട്ടിക്കലാശം അക്ഷരാര്‍ത്ഥത്തില്‍ മുന്നണികള്‍ ആഘോഷമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ കോട്ട കാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. സംസ്ഥാന, ജില്ലാ നേതാക്കളും ചലച്ചിത്ര താരം രമേഷ് പിഷാരടിയും കൊട്ടിക്കലാശത്തില്‍ യുഡിഎഫിന്റെ ഭാഗമായി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ ഇടത് ക്യാമ്ബില്‍ ആവേശത്തിന്റെ ഭാഗമായി. സെഞ്ചുറി തികയ്‌ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി.

സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്‌ണദാസ് തുടങ്ങി നേതാക്കളും ഒപ്പം പി.സി ജോര്‍ജും ബിജെപി ക്യാമ്ബിനെ ആവേശത്തിലാക്കി. വോട്ട് കൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക