തിരുവല്ല: പരീക്ഷ കഴിഞ്ഞതും, ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയതോടെ പൊലീസ് കുട്ടികളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. 18, 17 വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടികളാണ് ഒളിച്ചോടിയത്.

തിരുമൂലപുരത്തെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുറ്റൂര്‍, റാന്നി സ്വദേശിനികളാണ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കാമുകന്മാര്‍ക്കൊപ്പം പുറപ്പെട്ടു പോയത്. നെടുമങ്ങാട് സ്വദേശി മൂനീര്‍, കുറ്റിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് പെണ്‍കുട്ടികളുമായി സ്ഥലം വിട്ടത്. മുനീറിനൊപ്പം പോയ പെണ്‍കുട്ടിക്ക് 18 വയസു തികഞ്ഞിരുന്നു. വിഷ്ണുവിനൊപ്പം പോയ കുട്ടിക്കാണ് 17 വയസുള്ളത്. എന്നാല്‍ തന്റെ കാമുകനോട് 18 വയസ് തികഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് അയാള്‍ നാടുവിടാന്‍ തയാറായതെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ശനിയാഴ്ചയാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുകൂട്ടികളും കാമുകന്മാര്‍ക്കൊപ്പം അവരുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നിറങ്ങിയതിന് പിന്നാലെ അതാത് സ്ഥലങ്ങളിലെ പൊലീസുകാര്‍ ചെന്ന് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച തിരുവല്ലയില്‍ എത്തിച്ച കമിതാക്കളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. സംഭവം സംബന്ധിച്ച്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പതിനെട്ടു വയസു തികഞ്ഞുവെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചെന്നും അതു കൊണ്ടാണ് തന്നെ അയാള്‍ കൊണ്ടു പോയതെന്നുമായിരുന്നു വിഷ്ണുവിനൊപ്പം പോയ കുട്ടിയുടെ മൊഴി. പീഡനം നടക്കാത്തതിനാലും ഒരാള്‍ക്ക് 18 തികഞ്ഞതിനാലും പൊലീസ് കേസെടുത്തിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക