തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലെ ജി-20 ഉച്ചക്കോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉച്ചക്കോടിയുടെ മന്ത്രിതല യോഗത്തിനാണ് കൊച്ചിയെ പരിഗണിക്കുന്നത് എന്നാണ് വിവരം. വേദിയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര ഉദ്യോഗസ്ഥ സംഘം കൊച്ചിയിലെത്തി മടങ്ങി.

വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഈനം ഗംഭീറും സംഘവുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി കൊച്ചിയിലെത്തി ചര്‍ച്ച നടത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഈ മാസം 21, 22 തിയതികളിലാണ് സംഘം കൊച്ചിയിലെത്തിയത്. സുരക്ഷ, ഹോട്ടലുകള്‍, യാത്ര സൗകര്യം, കാലാവസ്ഥ എന്നിവ സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയെ കൂടാതെ ഗുജറാത്തിനേയും മന്ത്രിതല യോഗത്തിന് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാകരിന്റെ ഭാഗത്തു നിന്നുണ്ടായേക്കും. ഉച്ചക്കോടി നടത്തുന്നതിന് ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യോനേഷ്യയില്‍ നിന്ന് ഇന്ത്യ അധ്യക്ഷ പദവി ഏറ്റെടുക്കും.

അടുത്ത വര്‍ഷം നടക്കുന്ന ഉച്ചക്കോടിയുമായി ബന്ധപ്പെട്ട് ഏകദേശം 200ഓളം കൂടിക്കാഴ്ചകള്‍ക്കും യോഗങ്ങള്‍ക്കും ഇന്ത്യ ആതിഥ്യം വഹിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മന്ത്രിതല ഉച്ചക്കോടി. യുഎസ്‌എ, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്‌കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി-20.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക