ശാസ്താംകോട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാറിലുണ്ടായ തല്ലിന് പകരമായി 38കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ മാനാമ്ബുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസിലാണ് നടപടി.ശാസ്താംകോട്ട മനക്കര അര്‍ഷാദ് മന്‍സിലില്‍ നിഷാദ് (35), ശാസ്താംകോട്ട രാജഗിരി പേഴുവിളയില്‍ അനീഷ് (39) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ്‌ ചെയ്തത്.

ശാസ്താംകോട്ടയിലെ ബാറില്‍വെച്ച്‌ നാലുവര്‍ഷത്തിനുമുമ്ബ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം. വഴക്കുനടന്ന അതേ ബാറില്‍വെച്ച്‌ കഴിഞ്ഞ 12-ന് കണ്ടുമുട്ടിയ മൂവരും സൗഹൃദത്തിലായി. ബൈജു ജോയി ബസില്‍ വീട്ടിലേക്ക് പോയി. പിന്നാലെ അക്രമികള്‍ ബൈക്കില്‍ ഇയാളുടെ മാനാമ്ബുഴയിലെ വീട്ടിലെത്തി. ബൈജു ഒറ്റയ്ക്കാണ് താമസം. അവിടെയിരുന്ന് മൂവരും മദ്യപിച്ചു. പഴയകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാംപ്രതി നിഷാദ് വീട്ടിലുണ്ടായിരുന്ന കമ്ബിവടികൊണ്ട് അനീഷിന്റെ സഹായത്തോടെ തലയ്ക്കടിച്ചുവീഴ്ത്തി മര്‍ദിക്കുകയായിരുന്നെന്നാണ് കേസ്. ബൈജുവിന്റെ തലയില്‍ എട്ടു തുന്നലുകളുണ്ട്. ഒളിവില്‍പ്പോയ പ്രതികളെ എസ്.ഐ.മാരായ കെ.പി.അനൂപ്, കെ.രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. ബിജു, സി.പി.ഒ. സുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക