ഇടുക്കി: പോലീസിനെ പോലും കുഴങ്ങിപ്പോയ ഇടുക്കിയിലെ മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. കുഴഞ്ഞ് വീണ മരിച്ചയാളുടെ മൃതദേഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പോലീസ് പോലും കുഴങ്ങി പോയത്. വെള്ളത്തൂവല്‍ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയന്‍(43)ആണ് മരണമടഞ്ഞത്. ഇയാളുടെ മരണത്തിന് പിന്നാലെ രണ്ട് ഭാര്യമാരും സഹോദരിമാരും മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

ചൊവ്വാഴ്ചയാണ് ജയന്‍ മരിക്കുന്നത്. രാത്രി 8.45 -ഓടെ വീടിനടുത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി കുളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം പുറത്തേയ്ക്കൊഴുകിയതായി കാണപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സഹോദരിമാരായ ലതയും രജനിയും മരണത്തില്‍ തങ്ങള്‍ക്ക് സംശയം ഉണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സര്‍ജ്ജന്റെ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കൈമാറാന്‍ പോലീസ് നീക്കം ആരംഭിച്ചപ്പോഴാണ് തര്‍ക്കം മൂര്‍ദ്ധന്യവസ്ഥയിലെത്തിയത്. കൊല്ലം സ്വദേശി സുമയെയും തിരുവനന്തപുരം സ്വദേശി പ്രേമയെയും ജയന്‍ വിവാഹം കഴിച്ചിരുന്നു.പ്രേമ ഇടക്കാലത്ത് ജയനുമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.

പ്രേമ കൂടെ ഇല്ലാതിരുന്ന അവസരത്തിലാണ് ജയന്‍ സുമയെ വിവാഹം കഴിക്കുന്നത്. പ്രേമ തിരുവനന്തപുരത്തെ വീട്ടിലാണിപ്പോള്‍ താമസിച്ചുവന്നിരുന്നത്. മരണവിവരം അറിഞ്ഞ് പ്രേമ പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം തനിക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നായിരുന്നു സുമയുടെയും ഒപ്പമുള്ളവരുടെയും നിലപാട്. ഇതിനടയില്‍ മൃതദേഹം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന ആവശ്യമായി സഹോദരിമാരും രംഗത്തെത്തി. ഇതാണ് പൊലീസിന് തലവേദനയായത്.

ഭാര്യമാരും സഹോദരിമാരുമായി പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരാക്കാതെ മൃതദേഹം വിട്ടുനല്‍കില്ലന്ന നിലപാടിലായിരുന്നു പൊലീസ്. പ്രേമ തിരുവനന്തപുരത്തുനിന്നും നിന്നും എത്തി പൊലീസിന് മുമ്ബാകെ ആവശ്യം ഉന്നയിച്ചപ്പാള്‍ സുമയും മറ്റുള്ളവരും എതിര്‍ത്തെങ്കിലും കുടുംബത്തിലെ, മുതിര്‍ന്നവരുമായി സംസാരിച്ച്‌ ധാരണയില്‍ എത്തുകയായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രി 7 മണിയോടെ പ്രശ്‌നം പരിഹരിച്ച്‌ ആദ്യ ഭാര്യ പ്രേമക്ക് തന്നെ പൊലീസ് മൃതദേഹം വിട്ടു നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക