പാരീസ്: വ്യക്തി വിവരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമത്തില്‍ വരാന്‍ പോകുന്ന മാറ്റത്തെ കുറിച്ചോര്‍ത്ത് ആശങ്കയറിയിച്ച്‌ മെറ്റ. വരാനിരിക്കുന്ന ചട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടേണ്ട അവസ്ഥ വരുമെന്നും മെറ്റ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് കമ്ബനി.

അമേരിക്കയിലും യൂറോപ്പിലുമാണ് മെറ്റ നിലവില്‍ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ പുതിയ ചട്ടമനുസരിച്ച്‌ വ്യക്തികളുടെ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നാണ്. കമ്ബനിയുടെ പരസ്യ ലക്ഷ്യങ്ങളിലും മറ്റും യൂറോപ്യന്‍ യൂണിയന്റെ പുതിയ ചട്ടം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മെറ്റയുടെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ആഴ്ച പുറത്തുവന്ന പാദവാര്‍ഷിക ഫലം കമ്ബനിക്ക് കനത്ത തിരിച്ചടിയായിരുന്നു. പ്രതീക്ഷിച്ച വളര്‍ച്ച നേടിയെടുക്കാന്‍ കഴിയാതായതോടെ കഴിഞ്ഞ ആഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഉടമയായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ആസ്തി ഇന്ത്യന്‍ അതിസമ്ബന്നരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോകുകയും ചെയ്തു. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ കമ്ബനിക്ക് തിരിച്ചടിയാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക