കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതി വിശദീകരിക്കാനും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും സിഎംഡി ബിജു പ്രഭാകര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഫേസ്ബുക്ക് ലൈവില്‍ വരും. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിലൂടെയാണ് ബിജു പ്രഭാകര്‍ പ്രതികരിക്കുന്നത്. അഞ്ച് എപ്പിസോഡുകളിലായാണ് ബിജു പ്രഭാകറിന്‍റെ പ്രതികരണം വരുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ കെഎസ്‌ആര്‍ടിസിയുടെ നിലവിലെ സാമ്ബത്തികസ്ഥിതിയും വരവ് ചെലവ് കണക്കുകളും ബിജു പ്രഭാകര്‍ പുറത്തുവിടും.

വിവിധ എപ്പിസോഡുകളിലായി ജീവനക്കാരുടെ ശമ്ബളം വൈകുന്നതിന്‍റെ യഥാര്‍ഥ കാരണം? എന്താണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്? സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയുടെ അന്തകനാണോ? റീസ്ട്രക്ചര്‍ 2.0 എന്നീ കാര്യങ്ങളെക്കുറിച്ച്‌ ബിജു പ്രഭാകര്‍ സംസാരിക്കും. അതിനിടെ കെഎസ്‌ആര്‍ടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കെഎസ്‌ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

20ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനം എടുത്തേക്കും. ശമ്ബളം വൈകുന്നതില്‍ പ്രതിഷേധിച്ചി വീട്ടിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. അതേസമയം സിഎംഡിയുടെ രാജിന്നദ്ധത അറിഞ്ഞില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം കാണുന്നതെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇത്തരമൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പണം കൃത്യമായി നല്‍കിയാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ ധനവകുപ്പിന് കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക