IndiaNews

ഗോവയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത്
ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതിന് തുല്യം: കെജ്‌രിവാള്‍

ഗോവ: കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗോവയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതിന് തുല്യമാണെന്ന് കെജരിവാള്‍ പറഞ്ഞു. ഗോവയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഭരണപക്ഷത്തിനൊപ്പം പോകുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ ഗോവയില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ ആംആദ്മി പാര്‍ട്ടിക്കാണ് ജനം വോട്ടു ചെയ്യേണ്ടത്.

ad 1

സംസ്ഥാനത്ത് ബി.ജെ.പിയും എ.എ.പിയും തമ്മിലാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. 17 എം.എല്‍.എമാരെ ഉള്‍പ്പെടുത്തി 2017ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതാണ് കോണ്‍ഗ്രസ്. എന്നാലിപ്പോള്‍ വെറും രണ്ട് എം.എല്‍.എമാര്‍ മാത്രമാണ് ഗോവയില്‍ പാര്‍ട്ടിക്കൊപ്പമുള്ളത്. ബാക്കിയുള്ളവരെല്ലാം ബി.ജെ.പിയിലേക്ക് ചാടി. ഇത്തവണ വോട്ടു കിട്ടി തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂറുമാറില്ലെന്നും അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്നും എ.എ.പി. നേതാക്കളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഞങ്ങള്‍ മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥികള്‍ സത്യസന്ധരാണ്. എന്നാല്‍ അത് വോട്ടര്‍മാരെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാണ് സത്യപ്രതിജ്ഞ ചെയ്യിച്ചത്. ആദ്യമായാണ് ഗോവയില്‍ 2017ല്‍ എ.എ.പി. മത്സരിക്കുന്നത്. ഇത്തവണ സംഘടനാ പ്രവര്‍ത്തനങ്ങളടക്കം കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം നിന്ന് ഫണ്ട് ശേഖരണം നടത്തി ഗോവയില്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ് പ്രചാരണം നടത്തുന്നത്. ഇത്രയും കാലം ബി.ജെ.പിയും കോണ്‍ഗ്രസും എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും.

ad 3

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button