തിരുവനന്തപുരം: നവമാദ്ധ്യമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌ത് പോപ്പ് അപ്പ് പരസ്യങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണംതട്ടുന്ന സംഘത്തെ സിറ്റി സൈബര്‍ ക്രൈം പൊലീസ് രാജസ്ഥാനില്‍ നിന്ന് പിടികൂടി. രാജസ്ഥാന്‍ സ്വദേശികളായ വല്ലഭ് പട്ടിദാര്‍ (23), അശോക് പട്ടിദാര്‍ (26),നീലേഷ് പട്ടിദാര്‍ (19) എന്നിവരെ തിരുവനന്തപുരത്തെത്തിച്ച്‌ റിമാന്‍ഡ് ചെയ്‌തു.10 ലക്ഷം രൂപ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് രണ്ടുമാസമായി തുടരുന്ന അന്വേഷണത്തിലാണ് ഇവരെ രാജസ്ഥാന്‍ ദുന്‍ഗാര്‍പ്പൂര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് പിടികൂടിയത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് പോപ്പ്‌അപ്പ് രീതിയില്‍ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന അശ്ലീലച്ചുവയുള്ള സന്ദേശങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുന്നവരാണ് ഇവരുടെ ഇരകള്‍. രാജസ്ഥാനിലെ ട്രൈബല്‍ വംശജരില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച്‌ മൊബൈല്‍ഫോണ്‍ കണക്ഷനുകളും അതിലൂടെ ഓണ്‍ലൈന്‍ മണിവാലറ്റുകളുമുണ്ടാക്കി പണം കവര്‍ന്ന് ആഢംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ ഇ - മെയില്‍ വിവരങ്ങളും കബളിപ്പിച്ച പണം വിനിയോഗിച്ച രീതികളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാനിലെ ഉദയപ്പൂര്‍, ദുന്‍ഗാര്‍പ്പൂര്‍, ബന്‍സ്വാര എന്നീ ജില്ലകളില്‍ സ്ഥിരമായി വന്നുപോകാറുള്ളതായി കണ്ടെത്തി. അഞ്ചുദിവസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈലുകളും അശ്ലീലച്ചുവയുള്ള പരസ്യങ്ങള്‍ തയ്യാറാക്കി പ്രചരിക്കാന്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിവരങ്ങളും നിരവധി സിം കാര്‍ഡുകളം ഓണ്‍ലൈന്‍ ഇടപാടുകളുടെ രേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ശ്യാംലാല്‍, എ.എസ്.ഐമാരായ വി. ഷിബു, സുനില്‍കുമാര്‍. എന്‍, സി.പി.ഒ വിപിന്‍ ഭാസ്‌കര്‍ എന്നിവരടങ്ങിയ സംഘം മലയാളിയും ജോഥ്പൂര്‍ കമ്മിഷണറുമായ ജോസ്‌മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക