മന്ത്രിസഭയിലെ എല്ലാ കാര്യങ്ങളിലും കൈകടത്താന്‍ ശ്രമിക്കുന്നുവെന്ന രാഷ്ട്രീയഎതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. താനൊരു വ്യക്തിയാണെന്നും ആരുടെയെങ്കിലും തണലില്‍ വളരുന്ന ആളല്ലെന്നുമാണ് മുഹമ്മദ് റിയാസ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

”മന്ത്രിയെന്ന അധികാരം ലഭിക്കും മുന്‍പും ഞാന്‍ ഒരുവര്‍ഷത്തോളം മുഖ്യമന്ത്രിയുടെ മരുമകന്‍ തന്നെയായിരുന്നു. അന്ന് വേണമെങ്കില്‍ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേ? എന്തിലാണോ ഇടപെടേണ്ടത് അതിലേ ഞാന്‍ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു. പ്രവൃത്തിയെ വിമര്‍ശിക്കാം. മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ചു കാണിക്കാന്‍ ശ്രമിച്ചാല്‍ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാന്‍ കഴിയുകയുള്ളു.”-റിയാസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”അനാവശ്യമായി എന്തെങ്കിലും പരിഗണന നല്‍കുന്ന ആളല്ല മുഖ്യമന്ത്രി. ഞാന്‍ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല. സ്വന്തം മനസ് പൂര്‍ണമായി അര്‍പ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയില്‍ മുന്നോട്ടുപോകാനാവില്ല. പ്രായം കുറഞ്ഞ ഒരാളെന്ന നിലയില്‍ മികച്ച രീതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷം. എനിക്ക് പാളിച്ച പറ്റിയാല്‍ വരും തലമുറയിലെ നേതാക്കളെ അത് ബാധിക്കും. എനിക്ക് പാളിയാല്‍ അതിലൂടെ അവരുടെ അവസരമാകും നഷ്ടമാവുക. മന്ത്രി സ്ഥാനം പാര്‍ട്ടി നല്‍കിയതാണ്. അതിന്റെ കാലമെത്രയാണെന്ന് നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്.”-റിയാസ് പറഞ്ഞു.

”പന്ത്രണ്ടാം വയസില്‍ തുടങ്ങിയതാണ് എന്റെ രാഷ്ട്രീയജീവിതം. പാര്‍ട്ടിയുടെ താഴെതലങ്ങളില്‍ നിന്ന് പ്രവര്‍ത്തിച്ചാണ് പല ഘട്ടങ്ങളായി മുന്നോട്ടു വന്നത്. അല്ലാതെ വലതുപക്ഷ രീതിയില്‍ ആരെങ്കിലും പൊക്കിവിട്ടതല്ല എന്നെ. അങ്ങനെയുള്ള ഊരയില്‍ ഉണ്ണിയല്ല ഞാന്‍.”- റിയാസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക