ഹൈദരാബാദ് : തയ്യല്‍ക്കാരനായ ഭര്‍ത്താവ് തനിക്കിഷ്ടപ്പെട്ട രീതിയില്‍ ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. 35-കാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ബ്ലൗസിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട ഇവരെ പിന്നീട് കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയില്‍ ഗോല്‍നഗ തിരുമല നഗറിലാണ് സംഭവം നടന്നത്. വിജയലക്ഷമിയുടെ ഭര്‍ത്താവായ ശ്രീനിവാസ് സാരികളും,ബ്ലൗസ് തുണികളും വീടുകളില്‍ കയറിയിറങ്ങി വില്‍ക്കുകയും വീട്ടിലിരുന്ന് തുണികള്‍ തയ്ച്ച്‌ നല്‍കുന്ന ജോലിയുമാണ് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ് ദിവസം ശ്രീനിവാസ് തയ്ച്ച്‌ നല്‍കിയ ബ്ലൗസ് ഇഷ്ടമാകാത്ത വിജയലക്ഷി അത് തനിക്കിഷ്ടമുള്ള രീതിയില്‍ വീണ്ടും തയ്ച്ച്‌ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് നിരസിച്ച ശ്രീനിവാസ് ബ്ലൗസിലെ തയ്യലുകള്‍ അഴിച്ച്‌ തിരികെ നല്‍കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ തയ്ക്കാന്‍ വിജയലക്ഷിയോട് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയില്‍ കടന്ന് വാതിലടക്കുകയായിരുന്നു. പിന്നീട് സ്കൂള്‍ കഴിഞ്ഞെത്തിയ മക്കള്‍ തുടര്‍ച്ചയായി തട്ടിയിട്ടും വിജയലക്ഷി വാതില്‍ തുറക്കാതിരുന്നപ്പോള്‍ ശ്രീനിവാസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ ശ്രീനിവാസ് വാതില്‍ തുറന്നപ്പോള്‍ വിജയലക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വിജയലക്ഷിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക