തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് സമൂഹമാധ്യമങ്ങള്‍. അഞ്ച് ഭാഷകളിലായി 4100 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുകയും റിലീസിനു മുമ്ബുതന്നെ റിസര്‍വേഷന്‍ വഴി വന്‍തുക സ്വന്തമാക്കുകയും ചെയ്ത ചിത്രം സാങ്കേതിക മേഖലകളില്‍ മികവ് പുലര്‍ത്തിയെങ്കിലും മോശം തിരക്കഥയും സംഭാഷണവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മികച്ച ദൃശ്യാനുഭവം സമ്മാനിച്ച യുദ്ധരംഗമടക്കമുള്ള ആദ്യ പകുതി ഏറെ പ്രതീക്ഷ പകര്‍ന്നെങ്കിലും രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും, വി.എഫ്.എക്‌സിന്റെ തിയേറ്റര്‍ അനുഭവത്തിനായി മാത്രം കാണേണ്ട സിനിമയായി മരക്കാര്‍ മാറിയെന്നും സമൂഹമാധ്യമങ്ങളിലെ റിവ്യൂകള്‍ പറയുന്നു.

‘സിനിമ സംവിധായകന്റെ കലയാണ്, സിനിമ ദൃശ്യഭാഷയാണ് എന്നൊരു സാങ്കേതികയ്ക്ക് ഒപ്പം തന്നെ സിനിമയ്ക്ക്, ആ ദൃശ്യ ഭാഷയ്ക്കു ഒരു സ്‌ക്രിപ്റ്റ് അനിവാര്യമാണ്. ‘മരയ്ക്കാറില്‍’ അങ്ങനെ ഒരു സംഗതി ഇല്ല. സമീപകാലത്ത് കണ്ട ഒരു സിനിമയിലെ ഏറ്റവും മോശം സ്‌ക്രിപ്റ്റ് ആയിരുന്നു മരയ്ക്കാര്‍’. ഇത്രയും വലിയ പ്രോജക്‌ട് ഒരു പ്രൊഫഷണല്‍ റൈറ്ററെ ഒഴിവാക്കി കൊണ്ട് ചെയ്യാമെന്ന് കരുതിയ ആത്മവിശ്വാസത്തിനു ഒരു ന്യായീകരണവുമില്ല.’ വിഷ്ണു പദ്മനാഭന്‍ ഫേസ്ബുക്കില്‍ എഴുതുന്നു. ഇമോഷണല്‍ ഡ്രാമയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമോഷന്‍സ് ഒന്നും വര്‍ക്കൗട്ടായില്ലെന്നും കഥാപാത്രങ്ങളുടെ മരണമോ വേദനയോ അനുഭവവേദ്യമാക്കാന്‍ സിനിമയ്ക്ക് കഴിയുന്നില്ലെന്നും വിഷ്ണു എഴുതുന്നു. ‘ഒരു മോഹന്‍ലാല്‍ ഫാന്‍ എന്ന നിലയില്‍ എന്നിലെ ആരാധകനെ തൃപ്തിപ്പെടുത്തി എന്നൊരു നിരുപദ്രവ നുണ പോലും പറയാനാകാത്ത വിധം ‘മരയ്ക്കാര്‍ ‘ നിരാശപ്പെടുത്തി.’ എന്നും അദ്ദേഹം കുറിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി.എഫ്.എക്‌സ്, കൊറിയോഗ്രഫി, സിനിമാട്ടോഗ്രഫി, ആര്‍ട്ട് ഡയറക്ഷന്‍, ബി.ജി.എം, മ്യൂസിക് ഒക്കെ നന്നായെങ്കിലും സിനിമയുടെ നട്ടെല്ലായ കഥ ഒത്തുപോകുന്നില്ലെന്ന് അരുണ്‍ സുരേന്ദ്രന്‍ ‘സിനിമാ പാരഡിസോ ക്ലബ്ബി’ല്‍ എഴുതുന്നു. ‘നമ്മുടെ മുന്നില്‍ നല്ല ഒരു പൊതിച്ചോറ് തുറക്കുമ്ബോള്‍ അതിലെ കൂട്ടൊക്കെ നല്ല ഭംഗിയായി ഒരുക്കി വെച്ചിട്ട് ഒരു ഉരുള എടുത്തു ഉണ്ണുമ്ബോള്‍ കറിക്ക് ഉദ്ദേശിച്ച സ്വാദില്ലാത്ത ഒരു ഫീലിങ് അല്ലെങ്കില്‍ തൃപ്തിക്കുറവ് തോന്നാറില്ലേ.. അതാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം.’ എന്നാണ് അരുണിന്റെ കുറിപ്പ് തുടങ്ങുന്നത്. സിനിമയില്‍ സാങ്കേതികവിഭാഗം മാത്രമേ മികവ് പുലര്‍ത്തിയുള്ളൂ എന്നും കഥ ഒത്തുപോകാത്തത് തിരിച്ചടിയായെന്നും അരുണ്‍ പറയുന്നു.

തിരക്കഥ അമ്ബേ പരാജയപ്പെട്ടതാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന് സിനിമാ പാരഡിസോ ക്ലബ്ബില്‍ ഫിറാസ് അബ്ദുല്‍ സമദ് എഴുതുന്നു. ‘പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ഗംഭീര ക്വാളിറ്റി ചിത്രത്തിന്റെ മേകിങ്ങിനും ടെക്‌നിക്കല്‍ സൈഡിനും ഉണ്ടായിരുന്നു എന്ന വസ്തുതക്കൊപ്പം തന്നെ പറയുന്നു, പ്രിയന്‍ തന്നെ കൈകാര്യം ചെയ്ത തിരക്കഥ അപ്പാടെ പരാജയപ്പെടുന്ന കാഴ്ചയാണ് തീയേറ്ററില്‍ കണ്ടത്, പ്രത്യേകിച്ചും രണ്ടാം പകുതിയില്‍. എത്രത്തോളം പ്രേക്ഷകനെ പിടിച്ചിരുത്തി കൊണ്ടു പോകാന്‍ കഴിയുന്ന, പ്രേക്ഷകനെ ഞെട്ടിക്കുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളുള്ള ചിത്രമായി അവതരിപ്പിക്കുക എന്നതാണ് ഒരു പിരീഡ് വാര്‍ ഡ്രാമയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ചലഞ്ച്. എന്നാല്‍ ഇവിടെ പ്രിയന്‍ എന്ന എഴുത്തുകാരന്‍ പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. തീര്‍ത്തും പ്രഡിക്ടബിള്‍ ആയ, ചടുലതയില്ലാത്ത തിരക്കഥയിലൂടെ.’ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ അതിനാടകീയ രംഗങ്ങളും സംഭാഷണങ്ങളും വല്ലാതെ ക്ഷമയെ പരീക്ഷിച്ചെന്നും യുദ്ധസീനുകളും ആക്ഷന്‍ കോറിയോഗ്രഫിയും പ്രതീക്ഷിച്ച ഇമ്ബാക്‌ട് ഉണ്ടാക്കിയില്ലെന്നും ഫിറാസ് കുറിക്കുന്നു.

‘സംവിധായകന്‍ തന്നെയായ എഴുത്തുകാരന്‍ തന്റെ ഭാവനയുടെ ചിറകുവിരിച്ച്‌ ആകാശത്തിനുമീതെ പറന്നുപോയി കൊണ്ടുവന്ന അത്ഭുതങ്ങള്‍ ഒന്നും കഥയിലില്ലെ’ന്നാണ് ജിതിന്‍ ജേക്കബ് കളത്തറ എഴുതുന്നത്. ഇത്തരം സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്ന സ്ഥിരം ചേരുവകള്‍ തന്നെയാണ് മരക്കാറിലുമുള്ളതെന്നും ‘ഏതാണ്ട് മാപ്പിള ഭാഷ സംസാരിക്കുന്ന ഒരു പഴശ്ശിരാജ പോലെയൊക്കെ തോന്നി’ എന്നും ജിതിന്‍ പറയുന്നു.

സംവിധാന മികവ്, മികച്ച ഫ്രെയിം എന്നൊക്കെ പറഞ്ഞാലും ഉള്ളടക്കം നന്നായില്ലെങ്കില്‍ സിനിമ വീഴുമെന്നതിന്റെ ഉദാഹരണമാണ് മരക്കാറെന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു ഇമോഷണല്‍ സീന്‍ പോലും സിനിമയില്‍ ഉണ്ടായിരുന്നില്ലെന്നും നാരായണന്‍ നമ്ബു എഴുതുന്നു.

മരിച്ച അപ്പാപ്പനെ കുളിപ്പിച്ച്‌ ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥയെന്ന് ‘മൂവി സ്ട്രീറ്റി’ല്‍ അരുണ്‍ രാജ് എഴുതുന്നു. ‘പ്രിയദര്‍ശന്‍ പറ്റാവുന്ന രീതിയില്‍ ഒരുക്കുവെച്ചിട്ടുണ്ട്. പക്ഷേ, ഉള്ളിലുള്ളത് ജീവനില്ലാത്ത തിരക്കഥയും ജീവനുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത കുറെ അഭിനേതാക്കളുമായി പോയി. ഫാന്‍സ് ഷോയ്ക്ക് വന്നിരുന്ന് ഉറങ്ങിയ ചേട്ടന്മാരുടെ പാവന സ്മരണയ്ക്കു മുന്നില്‍ ഈ റിവ്യൂ സമര്‍പ്പിക്കുന്നു.’ അരുണ്‍ രാജിന്റെ വാക്കുകള്‍.

1996-ല്‍ സ്‌കോട്ടിഷ് വീരനായകനായ വില്യം വാലസിനെ കേന്ദ്രകഥാപാത്രമാക്കി മെല്‍ ഗിബ്‌സന്‍ സംവിധാനം ചെയ്ത ‘ബ്രേവ് ഹാര്‍ട്ട്’ എന്ന ചിത്രത്തിലെ സീനുകള്‍ ക്ലൈമാക്‌സടക്കം കോപ്പിയടിച്ചു വെച്ചിരിക്കുകയാണ് മരക്കാര്‍ എന്നാണ് ആനന്ദ് ബാലസുബ്രമണ്യന്‍ ആരോപിക്കുന്നത്. ‘

ഒരു പീരിയഡ് പുനഃസൃഷ്ടിക്കുന്നതില്‍ മരക്കാറിന്റെ അണിയറ പ്രവര്‍ത്തകര്‍ എടുത്ത എഫര്‍ട്ടിനെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഈ പ്രതിസന്ധി കാലത്തും സിനിമയെ മാത്രം സ്‌നേഹിച്ച്‌ തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ വെറും പൊട്ടന്മാര്‍ ആണെന്ന് വിചാരിക്കരുത്.! ഇനി പറയാനുള്ളത് നാഷണല്‍ അവാര്‍ഡ് ജൂറിയോടാണ്: വല്ലപ്പോഴും ഓസ്‌കാര്‍ വിന്നിംഗ് മൂവീസ് എങ്കിലും കാണാന്‍ ശ്രമിക്കുക..’ എന്നാണ് ആനന്ദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക