കോഴിക്കോട് : പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോഴിക്കോട് ട്രെയിംനിംഗ് സെന്റര്‍ അടച്ചു. പന്തീരങ്കാവില്‍ എഡ്യുസ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് നടത്തുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. 14 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രഭാത ഭക്ഷണത്തില്‍ നിന്നായിരുന്നു കുട്ടികള്‍ക്ക് വിഷബാധയേറ്റത്. ഭക്ഷണത്തിന് ശേഷം ഛര്‍ദിയും ദേഹാസ്വസ്ഥ്യവും ഉണ്ടായതോടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി സെന്ററില്‍ കൊറോണ വ്യാപനം രൂക്ഷമാണ്. ഇതിനിടെയാണ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് സ്ഥാപനം തുടങ്ങിയതെന്ന് വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതിപ്പെട്ടു. കെട്ടിടത്തിനും ട്രെയിനിങ് സെന്ററിനും ഹോസ്റ്റലിനും പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി .ഭക്ഷണശാല തുടങ്ങാന്‍ ഫുഡ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക