കൊല്‍ക്കത്ത: മാതാപിതാക്കളെയും സഹോദരിയേയും മുത്തശ്ശിയേയും കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പത്തൊന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ ആരിഫിന്റെ പരാതിയിലാണ് അറസ്റ്റ്.

കുടുംബാംഗങ്ങളായ നാല് പേരെയും ആസിഫ് കൊലപ്പെടുത്തി വീടിന് സമീപത്തെ ഗോഡൗണില്‍ കുഴിച്ചിട്ടെന്നാണ് ആരിഫിന്റെ പരാതി. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആസിഫ് തന്നെയും കൊല്ലാന്‍ ശ്രമിച്ചുവെന്നും, രക്ഷപ്പെട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയതെന്നുമാണ് ആരിഫ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് ആസിഫ് നാല് പേരെയും വെള്ളത്തില്‍ മുക്കി കൊന്നതെന്നും, പേടി കൊണ്ടാണ് ഈ വിവരം ഇത്രയും നാള്‍ ഒളിച്ചുവച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്.

നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങള്‍ കണ്ടിട്ടില്ലെന്നും, ആരിഫിനോട് ചോദിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റില്‍ താമസിക്കാന്‍ പോയെന്നായിരുന്നു മറുപടിയെന്നും അയല്‍ക്കാര്‍ പറയുന്നു. മുന്‍പ് ലാപ്ടോപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഇയാള്‍ വീടുവിട്ടുപോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ ലാപ്ടോപ്പ് വാങ്ങിക്കൊടുത്തിരുന്നു.ഇയാള്‍ കുടുംബത്തിന്റെ ചില വസ്തുവകകള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായും അയല്‍ക്കാര്‍ ഓര്‍ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക