കോട്ടയം: കേന്ദ്രസര്‍ക്കാര്‍ സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നു നടനും എംപിയുമായ സുരേഷ് ഗോപി.നേരത്തെ തീരുമാനിച്ചതാണെങ്കിലും പുതിയ സാഹചര്യത്തില്‍ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.സഭാധ്യക്ഷന്മാരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാം. ബിഷപ്പ് ഒരു സമുദായത്തെയും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.സര്‍വകക്ഷിയോഗമോ സമുദായനേതാക്കളുടെ യോഗമോ ഒന്നും വിളിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് സഭാധ്യക്ഷന്മാരെ കേന്ദ്രം വിളിക്കുമെന്നു സുരേഷ്ഗോപി പറഞ്ഞിരിക്കുന്നത്.ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്‍റെ നിലപാട്. പക്ഷേ അതിനുവേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചു പിന്തുണ അറിയിക്കാന്‍ എത്തിയതോടെയാണ് സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറഞ്ഞത്.ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ താത്പര്യപ്രകാരമാണ് സുരേഷ് ഗോപി കാണാനെത്തിയതെന്നാണ് പുറത്തുവന്ന സൂചനകള്‍. താന്‍ എംപി എന്ന നിലയില്‍ മാത്രമാണ് ബിഷപ്പിനെ കാണാനെത്തിയതെന്നും സൗഹൃദം പങ്കിടുകയായിരുന്നു ലക്ഷ്യമെന്നും സന്ദര്‍ശത്തിനു ശേഷം ഇറങ്ങിവന്ന സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.ബിഷപ് ഏതെങ്കിലും മതത്തിനു ദോഷമായ രീതിയില്‍ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു സാമൂഹ്യപ്രശ്നം തന്‍റെ ജനത്തോടു പറയുക മാത്രമാണ് അദ്ദേഹം ചെയ്തെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക