ജയ്പുര്‍: രാജസ്ഥാനിലെ പട്ടണമായ മല്‍പുരയില്‍ നിന്നും ഹിന്ദുക്കള്‍ കൂട്ടപലായനം ചെയ്യുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി പ്രദേശത്തെ കണ്ണായ സ്ഥലങ്ങളെല്ലാം മുസ്‌ലിംകള്‍ വാങ്ങിക്കുകയാണെന്നും അവിടെ നടക്കുന്നത് ലാന്‍ഡ് ജിഹാദാണെന്നും ആരോപിച്ചാണ് മാല്‍പുര എംഎല്‍എയായ കനയ്യ ലാല്‍ രംഗത്തെത്തിയത്. മുസ്‌ലിംകള്‍ കരുതിക്കൂട്ടി പദ്ധതിയിട്ടാണ് ഇത് ചെയ്യുന്നത്. ഹിന്ദുക്കള്‍ക്കിടയില്‍ ഭയവും അരക്ഷിതാവസ്ഥയും രൂക്ഷമായെന്നും 600 മുതല്‍ 800 വരെ കുടുംബങ്ങള്‍ സ്ഥലം വിട്ടുപോയെന്നും പറയുന്നു.

മല്‍പുര ഒരു സെന്‍സിറ്റീവ് പട്ടണമാണെന്നും 1950 മുതല്‍ നിരന്തരമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും നൂറിലധികം പേര്‍ മരിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ബിജെപിയുടെ ഈ വാദങ്ങള്‍ മാല്‍പുര പൊലീസ് തള്ളിക്കളഞ്ഞു. അത്തരത്തില്‍ നിര്‍ബന്ധിത പലായനം ഒന്നും തന്നെ നടക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബിജെപി എംഎല്‍എയുടെ വാദങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക