തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതില്‍ പ്രതിഷേധിച്ച്‌ കൃഷി ചെയ്ത തക്കാളികള്‍ റോഡില്‍ നിക്ഷേപിച്ച്‌ പ്രതിഷേധിച്ച്‌ നാസിക്കിലെ കര്‍ഷകര്‍. ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ കിലോക്ക് 4.5 രൂപയായി കുറഞ്ഞതിലെ പ്രതിഷേധമാണ് കര്‍ഷകര്‍ അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റുകളുള്ളത് നാസിക്കിലാണ്.

10 ലക്ഷം കര്‍ഷകരാണ് നാസിക്കില്‍ തക്കാളി ഉത്പാദിക്കുന്നത്. രാജ്യത്തെ 20% തക്കാളിയും നാസിക്കില്‍ നിന്നാണ് നടക്കുന്നത്. നിരവധി മാര്‍ക്കറ്റുകള്‍ക്കടുത്തുള്ള റോഡുകളിലാണ് വിളവെടുത്ത തക്കാളികള്‍ കൊട്ടി കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ കിലോക്ക് 13 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 65 ശതമാനം ഇടിഞ്ഞ് 4.5 രൂപയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഒരു കിലോ തക്കാളി ഉത്പാദിപ്പിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് രൂപയെങ്കിലും ചെലവ് വരും. കൂടാതെ, മാര്‍ക്കറ്റിലേക്ക് എത്തിക്കുന്ന വാഹനചെലവ് വേറെ. ഇത്രയും ചെറിയ വിലയാണെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും. കര്‍ഷകര്‍ പറഞ്ഞു. വലിയ രീതിയിലുള്ള ഉത്പാദനമാണ് തക്കാളിക്ക് വില കുറയാന്‍ കാരണമെന്ന് നാസിക്ക് എപിഎംസി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക