കാസര്‍കോട്: കോവിഡ് പ്രതിരോധ വാക്സിന്‍ ഒന്നാം ഡോസ് എടുത്തതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ബേഡകം വാവടുക്കം വലിയകണ്ടത്തെ കെ. രവീന്ദ്രെന്‍റയും സുനിതയുടെയും മകള്‍ സി. രഞ്ജിതയാണ് (22) മരിച്ചത്. കോവിഷീല്‍ഡ് ഒന്നാം ഡോസ് എടുത്തശേഷം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഗസ്റ്റ് മൂന്നിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍വെച്ചാണ് ഇവര്‍ക്ക് ഒന്നാം ഡോസ് എടുത്തത്. തുടര്‍ന്ന് പനിയും ഛര്‍ദിയും അനുഭവപ്പെട്ടു. അസ്വസ്ഥത കൂടിയതോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന രഞ്ജിതയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. ഐ.ടി.ഐ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് രഞ്ജിത. സഹോദരി: ദേവിക.

അതേസമയം, വാക്സിന്‍ എടുത്തതിനാലാണ് മരണമെന്നത് അറിയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക