ചെന്നൈ: നടി ലീന മരിയ പോളിന്റെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് പത്ത് ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡല്‍ഹിയിലെ രോഹിണി ജയില്‍ കേന്ദ്രീകരിച്ചു ലീനയുടെ പങ്കാളി സുകേശ് ചന്ദ്രശേഖര്‍ നടത്തിയ തട്ടിപ്പ് കേസിലാണ് ഇ.ഡി നടപടി. നടി ലീനയെ മണിക്കൂറുകളോളം അന്വേഷണസംഘം ചോദ്യം ചെയ്തുകയും ചെയ്തു. 2397 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയെയാണ് ഇരുവരും ചേര്‍ന്ന് തട്ടിപ്പിന് ഇരയാക്കിയത്.

വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് സുകേശും 6 കൂട്ടാളികളും അറസ്റ്റിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. തുടര്‍ന്നായിരുന്നു ചെന്നൈ ഇ.സി.ആര്‍. റോഡിലെ സുകേശിന്റെ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയത് .10 ആഡംബര കാറുകളും‍, പണവും പിടിച്ചെടുത്തതയാണ് റിപ്പോര്‍ട്ട്. അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തില്‍പെട്ടവര്‍ ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയതു സംബന്ധിച്ച അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഈ ബ്യൂട്ടി പാര്‍ലറില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക