ഡി.സി.സി. ഭാരവാഹിപ്പട്ടികയില്‍ അതൃപ്തിയറിയിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും, മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.എ.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും കേരളത്തില്‍ നിന്നുള്ള പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് രാവിലെ 7.30ക്കാണ് കെ.സുധാകരന്‍ മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച്‌ തങ്ങള്‍ പട്ടിക സമര്‍പ്പിക്കയാണെന്നും ഏതെങ്കിലും പേരുകള്‍ നിര്‍ദേശിക്കാനുണ്ടോ എന്ന് ചോദിച്ചത്. പൊട്ടിത്തെറിച്ച്‌ കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു, പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് വിളിച്ചാണ് നിര്‍ദേശങ്ങള്‍ ചോദിക്കേണ്ടത്. മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ല. കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ. സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിട്ടുണ്ട്.തന്നെ സുധാകരന് അപമാനിച്ചുവെന്നാണ് എ.കെ. ആന്റണി, താരിഖ് അന്‍വര്‍ ഉലപ്പെടയുള്ള മുതിര്‍ന്ന നേതാക്കളെ മുല്ലപ്പള്ളി അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക