കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സമുദ്രനിരപ്പില്‍ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ താപനില പരിധിവിട്ട് വര്‍ധിച്ചതായും ദ്രുവങ്ങളിലെ മഞ്ഞുരുക്കത്തിന് വേഗം കൂടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

12 ഇന്ത്യന്‍ നഗരങ്ങള്‍ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോര്‍ട്ട് അവലോകനം ചെയ്ത് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ‘നാസ’ മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ കൊച്ചിയും മുംബൈയും ഉള്‍പ്പെടെ നഗരങ്ങളാണ് വന്‍ പ്രതിസന്ധി നേരിടുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയും മുംബൈയും കൂടാതെ കാണ്ട്ല, ഓഖ, ഭാവ്നഗര്‍, മോര്‍മുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിര്‍പൂര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നുകയറുകയെന്ന് നാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം, ഹിമാലയന്‍ മഞ്ഞുമലകള്‍ അതിവേഗം ഉരുകുന്നത് ലക്ഷക്കണക്കിനാളുകളെ ബാധിക്കും.

നാസയുടെ സീ ലെവല്‍ പ്രൊജക്ഷന്‍ പേജ് ലിങ്ക്:

https://sealevel.nasa.gov/ipcc-ar6-sea-level-projection-tool

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി ഐക്യരാഷ്ട്ര സംഘടനക്ക് കീഴില്‍ 1988ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി). ആഗോളതാപന വര്‍ധന 1.5 ഡിഗ്രീ സെല്‍ഷ്യസിന് താഴെ നിലനിര്‍ത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്ബോഴേക്കും കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂടേറുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന വിപത്തിനെ തടയാനാവുമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു. മാനവരാശിക്കുള്ള അപായ മുന്നറിയിപ്പാണ് റിപ്പോര്‍ട്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റാണിയോ ഗുട്ടെറസ് പറഞ്ഞു. തീരുമാനമെടുക്കുന്നതില്‍ ഇനിയും വൈകിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവംബറില്‍ യു.കെയിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എന്‍ ഉച്ചകോടി വിജയമാണെന്ന് ഉറപ്പാക്കാന്‍ ലോകനേതാക്കള്‍ക്ക് കഴിയണമെന്നും ഗുട്ടെറസ് പറഞ്ഞു.

2013ന് ശേഷം വരുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രധാന റിപ്പോര്‍ട്ടാണിത്. മനുഷ്യ സ്വാധീനമാണ് അന്തരീക്ഷം, കടല്‍, കര എന്നിവയുടെ താപനില ഉയര്‍ത്തുന്നതെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രീസിലും വടക്കേ അമേരിക്കയിലുമുണ്ടായ ഉഷ്ണതരംഗങ്ങളും ജര്‍മനിയിലും ചൈനയിലുമുണ്ടായ വെള്ളപ്പൊക്കവുമെല്ലാം കാലാവസ്ഥ വ്യതിയാനത്തില്‍ കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ മനുഷ്യര്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ട് തയാറാക്കിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക