സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് രാഹുൽ മാത്രമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം രാഹുലിനെ രൂക്ഷമായി വിമർശിച്ചത്.’രാജ്യത്തിന്റെ നേതാവാണെന്ന് രാഹുൽ സ്വയം വിശ്വസിക്കുന്നു. പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ നേതാവാണ്. സോണിയ ഗാന്ധിയാണ് ഇതിന്റെ എല്ലാം മേൽനോട്ടം വഹിക്കുന്നത്.
രാജാവിന്റെ മകനെയും രാജാവ് എന്ന് വിളിക്കുമോയെന്ന് എനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞ് തരണം. ഗാന്ധി കുടുംബം പാർട്ടിയെ അവരുടെ സമ്രാജ്യമായാണ് കാണുന്നതെന്നും സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കി.
ബിജെപിയ്ക്ക് വേണ്ടി ഇന്ന് പ്രവർത്തിക്കുന്നവർ നാളെയുടെ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥുമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകരോട് പോസ്റ്ററുകൾ പതിപ്പിക്കാനും മുദ്രാവാക്യം വിളിക്കാനും ഉത്തരവിടുന്നവരല്ല ബിജെപി നേതാക്കൾ.കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണെന്നും വ്യക്തമാക്കി.