തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിലെത്തി. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് പറഞ്ഞു. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിപ്രസംഗിച്ചത്. പ്രസംഗത്തിനിടെ മാസപ്പടി വിഷയവും പ്രധാനമന്ത്രി പ്രചാരണായുധമാക്കി.
മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു. മാസപ്പടി കേസ് പുറംലോകമെത്തിയത് കേന്ദ്രസർക്കാർ ഇടപെടല്‍ മൂലമെന്നും പ്രധാനമന്ത്രി പറഞ്ഞു. കരുവന്നൂരും മാസപ്പടിയും വച്ച് സിപിഐഎമ്മിനെ കടന്നാക്രമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരികെ നല്‍കും. സ്വണ്ണക്കടത്തില്‍ പ്രതികളെ സംരക്ഷക്കാൻ സർക്കാർ നീക്കം. അഴിമതി നടത്തിയവരെ തുറങ്കലില്‍ അടയ്ക്കും.
ഇടത് വലത് സർക്കാർ കേരളത്തെ കൊള്ളയടിക്കുന്നു.ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളില്‍ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു.