കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഓഫീസില്‍ നിന്ന് കെഎം മാണിയുടെ ചിത്രം എടുത്ത് കൊണ്ടു പോയി സജി മഞ്ഞകടമ്ബില്‍. പാലായിലെ ജോസഫ് ഗ്രൂപ്പിന്‍റെ ഓഫീസില്‍ കയറിയാണ് സജി കെഎം മാണിയുടെ ചിത്രം എടുത്ത് മാറ്റിയത്. നാളെ കെഎം മാണിയുടെ ഓർമ്മ ദിനത്തില്‍ ആദരാഞ്ജലികള്‍ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്നാണ് സജി വ്യക്തമാക്കിയത്. എന്നാല്‍, ജോസഫ് ഗ്രൂപ്പിന്‍റെ ജില്ലാ പ്രസിഡന്‍റ് സ്ഥാനവും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് സജിയുടെ നടപടി.

ഓഫീസിലെത്തി താക്കോലെടുത്ത് പൂട്ട് തുറന്നാണ് ചിത്രം എടുത്ത് മാറ്റിയത്. ചിത്രം എടുത്തശേഷം ഓഫീസിന്‍റെ വാതില്‍പൂട്ടി സജി പുറത്തേക്കിറങ്ങി. തുടര്‍ന്ന് ചിത്രവുമായി വാഹനത്തില്‍ കയറിപോവുകയായിരുന്നു. ഇതിനിടെ, യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചനയും കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്ബില്‍ നല്‍കി. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാല്‍ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്ബില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശ്നങ്ങള്‍ തിരുവഞ്ചൂരടക്കം കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തല്‍ക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി ഏഷ്യാനെറ്റ് പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളില്‍ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്ബില്‍ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക