ഇസ്ലാമിക നിയമങ്ങളുടെ പേരില്‍ ഏകീകൃത സിവില്‍ കോഡിനെ എതിർക്കുന്നവർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്തുകൊണ്ടാണ്ശരിഅത്ത് വിവാഹത്തിനും വിവാഹമോചനത്തിനും മാത്രം പരിഗണിക്കുന്നത്, കുറ്റകൃത്യത്തിനുള്ള ശിക്ഷയും ശരീയത്തും ഹദീസും അനുസരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ വാർത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ . “യുസിസി 1950 മുതല്‍ ഞങ്ങളുടെ വിഷയമാണ്. പാർട്ടി ജനസംഘത്തിന്റെ രൂപത്തിലായിരുന്ന കാലം മുതല്‍ ഈ വിഷയം നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് നമുക്ക് മാറാൻ കഴിയില്ല. രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 1937 മുതല്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ശരിഅത്ത് അനുസരിച്ചല്ല ജീവിക്കുന്നത്. 1937-ല്‍ ബ്രിട്ടീഷുകാർ മുസ്ലീം വ്യക്തിനിയമം ഉണ്ടാക്കിയപ്പോള്‍ അതില്‍ നിന്ന് ക്രിമിനല്‍ ഘടകങ്ങള്‍ നീക്കം ചെയ്തു. അല്ലെങ്കില്‍ മോഷ്ടിക്കുന്നവന്റെ കൈകള്‍ വെട്ടിമാറ്റുക, ബലാത്സംഗം ചെയ്യുന്നവനെ റോഡില്‍ കല്ലെറിഞ്ഞ് കൊല്ലുക.
ഒരു മുസ്ലിമും സേവിംഗ്സ് അക്കൗണ്ട് തുറക്കാനോ വായ്പ എടുക്കാനോ പാടില്ല. ശരിഅത്തും ഹദീസും അനുസരിച്ചു ജീവിക്കണമെങ്കില്‍ പൂർണമായി അങ്ങനെ ജീവിക്കണം. എന്തുകൊണ്ടാണ് നാല് വിവാഹങ്ങള്‍ ചെയ്യാൻ മാത്രം ശരിയ നിയമം വരുന്നത് . ഈ രാജ്യത്തെ മുസ്ലീങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ശരിഅത്ത്, ഹദീസ് എന്നിവയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു, പല മുസ്ലീം രാജ്യങ്ങളും അത് ഉപേക്ഷിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇതില്‍ നിന്ന് പുറത്തുവരണം. ഇന്നും, ഒരു സിവില്‍ കേസ് വരുമ്ബോള്‍, മുസ്ലീങ്ങള്‍ കോടതിയില്‍ പോകുന്നു . കള്ളന്റെ കൈ വെട്ടണം, ബലാത്സംഗം ചെയ്തയാളെ കല്ലെറിഞ്ഞു കൊല്ലണം, രാജ്യദ്രോഹം ചെയ്യുന്നയാളെ കവലയില്‍ തൂക്കിക്കൊല്ലണം എന്നാണോ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്?- അമിത് ഷാ ചോദിച്ചു.