ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട്. നിലവില്‍ കൈയിലുള്ള മണ്ഡലങ്ങള്‍ പലതും നഷ്ടപ്പെടുമെന്നും കനുഗോലു പറയുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പാടാക്കിയ വിദഗ്ധനാണ് സുനില്‍ കനുഗോലു. തെലങ്കാനയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് കനുഗോലുവായിരുന്നു.

തൃശ്ശൂരില്‍ ടി.എന്‍. പ്രതാപന് ജനപിന്തുണ കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍ എംപിമാര്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണെന്ന് തുറന്നടിക്കുന്ന കനുഗോലു ടീമിന്റെ റിപ്പോര്‍ട്ടില്‍ ആലത്തൂര്‍, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലും ആശാവഹമായ സ്ഥിതിയില്ലെന്ന് വ്യക്തമാക്കുന്നു. സുരക്ഷിതമെന്നു കരുതിയ പല സീറ്റുകളും കൈവിടുന്ന സ്ഥിതിയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മിന്റെയോ, ബിജെപിയുടെ മേന്മ കൊണ്ടോ കോൺഗ്രസിന്റെ കുറവുണ്ടോ അല്ല ഈ തിരിച്ചടി മറിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെയും നേതാക്കളുടെയും എംപിമാരുടെയും പിടിപ്പുകേടാണ് ഈ സ്ഥിതി ഉണ്ടാവാൻ കാരണം. പാർട്ടിക്ക് ജനപ്രതിനിധികളുടെ മുകളിൽ യാതൊരു നിയന്ത്രണവും ഇല്ല. എംപി ആയി കഴിഞ്ഞതോടെ പലരും പാർട്ടിപ്രവർത്തകരെയും മണ്ഡലത്തെയും മറന്നു. പത്തനംതിട്ടയും പാലക്കാടും തിരിച്ചടി നേരിടാൻ സാധ്യതയുള്ളത് രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണ് പക്ഷേ ആലത്തൂരും തൃശ്ശൂരും മാവേലിക്കരയും കടുപ്പമാകുന്നത് ജനപ്രതിനിധികളുടെ കയ്യിലിരിപ്പ് കൊണ്ടാണ്.

പാർട്ടിയിൽ തലമുറ മാറ്റം വരുത്തുവാനും, ഭാവിയെ കരുതി പുതിയ നേതാക്കളെ വളർത്തിയെടുക്കുവാനോ നേതൃത്വം ശ്രമിക്കുന്നില്ല. അവർക്ക് താല്പര്യം ദേശീയഗാനം പോലും പാടാൻ അറിയാത്ത പഴയ പടക്കുതിരകളെയാണ്. കൊടിക്കുന്നിൽ സുരേഷിനെ പോലുള്ള മുഖങ്ങൾക്ക് വിശ്വാസ്യതയും നഷ്ടപ്പെട്ടു. കെ സി വേണുഗോപാൽ എന്ന നേതാവിനെ കേരളത്തിലെ ജനങ്ങൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാ. കെ സുധാകരന് ഓർമ്മക്കുറവുണ്ട്. പ്രതാപന് തൃശൂരിൽ മത്സരിക്കാൻ ഒരു താൽപര്യവുമില്ല.

അതേസമയം 15 സിറ്റിങ് എംപിമാരെയും സ്ഥാനാര്‍ത്ഥികളാക്കണമെന്ന അഭിപ്രായമാണ് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുള്ളത്. വയനാട്ടില്‍ രാഹുലും കണ്ണൂരില്‍ കെ. സുധാകരനും തന്നെയാണ് കെപിസിസി പട്ടികയില്‍. പുതിയ പേരുകള്‍ ചര്‍ച്ച ചെയ്യാന്‍ പോലുമാകാത്തവിധം പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണ്.

വയനാട് രാഹുല്‍ പിന്മാറിയാല്‍ ലീഗ് സീറ്റ് ചോദിക്കുമെന്ന ഭയവും കെപിസിസി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ആരുടെ പേരും കെപിസിസി നിര്‍ദ്ദേശിച്ചിട്ടില്ല. കെ.സി. വേണുഗോപാല്‍ മത്സരിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നാണ് കെപിസിസിയുടെ നിലപാട്. സിറ്റിങ് എംപിമാരില്‍ ആരെയെങ്കിലും ഒഴിവാക്കണമെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം വരട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക