കഴിഞ്ഞ സാമ്ബത്തിക വർഷം വരെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക. ഇതില്‍ 14, 061 കോടി രൂപയും നിയമ തടസങ്ങളില്ലാതെ പിരിച്ചെടുക്കാവുന്ന തുകയാണ്. 2016 മുതല്‍ 2022 വരെ സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ ധനവകുപ്പ് വീഴ്ച വരുത്തുന്നുവെന്ന വിമർശനം ഉയരുന്നതിനിടയാണ് നികുതി പിരിവില്‍ സർക്കാരിൻ്റെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടി.

2022- 23 സാമ്ബത്തിക വർഷം വരെ 19,975.43 കോടി രൂപയാണ് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത്. ഇതില്‍ 5914.13 കോടി രൂപ കേസുകളെ തുടർന്ന് തർക്കത്തിലാണ്. ബാക്കി 14, 061 കോടി രൂപയും പിരിച്ചെടുക്കാൻ സർക്കാരിന് തടസ്സങ്ങള്‍ ഇല്ല. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപുള്ള നികുതി കുടിശ്ശികയും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയും ഇതില്‍ ഉള്‍പ്പെടുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ബജറ്റില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ കടം 18. 87 ലക്ഷം കോടി രൂപയാണ്. എന്നാൽ പൊതു കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം കുറഞ്ഞതിനാല്‍ പൊതു കടത്തിൻ്റെ തോതില്‍ വർധന ഉണ്ടായതായി കണക്കാക്കാൻ ആവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനം കടക്കെണിയിലാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. കേന്ദ്രം അനുവദിക്കുന്ന വായ്പാ പരിധിക്ക് ഉള്ളില്‍ നിന്ന് മാത്രമേ കടമെടുപ്പ് സാധ്യമാകൂ. ജിഎസ്ഡിപിക്ക് ആനുപാതികമായ വർധന മാത്രമേ കടത്തിനും ഉണ്ടായിട്ടുള്ളൂ. ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 1622 കോടി രൂപ നടപ്പ് സാമ്ബത്തിക വർഷം പിരിച്ചെടുത്തതായും ധനമന്ത്രി സഭയെ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക