ഫര്‍ണിച്ചര്‍ ഷോപ്പില്‍വച്ച് അടിവസ്ത്രമഴിച്ച് മുടികെട്ടിയ യുവതിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നെറ്റിസണ്‍സ്. തായ്വാൻ സ്വദേശിനിയായ സോഷ്യല്‍മീഡിയ താരം ഐറിസ് സീഹ് എന്ന യുവതിയാണ് വിചിത്രമായ പ്രവര്‍ത്തിയുടെ പേരില്‍ വിമര്‍ശനത്തിന് വിധേയയാകുന്നത്. ഒരു ഫര്‍ണിച്ചര്‍ സ്റ്റോറിനകത്ത് നിന്നും പബ്ലിക്കായി അടിവസ്ത്രം അഴിച്ച് മുടി കെട്ടുന്ന വീഡിയോ യുവതി തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഐറിസ് ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിന്നുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ തന്റെ മിനി സ്കര്‍ട്ടിനടിയില്‍ നിന്നും അടിവസ്ത്രം അഴിച്ച് മുടി പോണിടെയ്‍ല്‍ കെട്ടുന്ന ഐറിസിനെ കാണാം. ഫര്‍ണിച്ചര്‍ ഷോപ്പിലെ കിടക്കയിരുന്നാണ് ഐറിസ് ഇത് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഇവര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്.
റീച്ച് കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. എന്നാല്‍, ഇത് ആദ്യമായിട്ടൊന്നുമല്ല ഐറിസ് ഇത്തരത്തിലുള്ള വീഡിയോ ചെയ്യുന്നതും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതും.നേരത്തെ ലൂവ്രേ മ്യൂസിയത്തില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. പാരീസ് നഗരത്തിലെ ലോകപ്രശസ്തമായ ലൂവ്രേ മ്യൂസിയത്തില്‍ ബ്രായ്ക്ക് സമാനമായ ടോപ്പ് ധരിച്ചാണ് ഇൻഫ്ലുവൻസര്‍ സന്ദര്‍ശനം നടത്തിയത്. ഇവിടെ നിന്നും ഫോട്ടോയും പോസ്റ്റ് ചെയ്തു. എന്നാല്‍, ഇവിടെ ജീവനക്കാര്‍ അവളെ വിലക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്ന് വലിയ വിമര്‍ശനമാണ് ഐറിസിന് നേരെ ഉയര്‍ന്നത്. പക്ഷേ, കുറച്ചുപേര്‍ അവളെ പിന്തുണച്ചുകൊണ്ടും സംസാരിച്ചു. എന്നാല്‍, ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിന്നുള്ള പുതിയ വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഐറിസ് നേരിടുന്നത്.