ചെന്നൈയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് കഴുത്തു ഞെരിച്ച് കൊന്നത് പോക്സോ കേസില്‍ ജയിലില്‍ കഴിഞ്ഞതിന്റെ പ്രതികാരബുദ്ധിയിലെന്ന് വിവരം. കൊല്ലം തെന്മല സ്വദേശിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആഷിഖാണ് ഫൗസിയയെ കൊലപ്പെടുത്തിയത്. ഇരുവര്‍ക്കും 20 വയസ്സാണ് പ്രായം. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആഷിഖ് ക്രൂരമായ കൃത്യം നിര്‍വഹിച്ചത്.
ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ആഷിഖ് പോക്സോ കേസില്‍ അറസ്റ്റിലായിരുന്നു. മൂന്ന് മാസത്തോളം തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് ആഷിഖ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവര്‍ തമ്മില്‍ പിന്നീട് വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം അതിന് തയ്യാറായില്ല.
ഇന്നലെ ഫൗസിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം പ്രതി വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു. അഞ്ച് വര്‍ഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയില്‍ ശിക്ഷ നടപ്പാക്കിയെന്ന് പ്രതി മൃതദേഹത്തിന്റെ ചിത്രത്തിനൊപ്പം വാട്സ്‌ആപ്പ് സ്റ്റാറ്റസില്‍ എഴുതിയിരുന്നു.
പിന്നാലെ ഇയാള്‍ പോലീസില്‍ കീഴടങ്ങി. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാനാണ് ആഷിഖ് ഇവിടേക്ക് എത്തിയത്. ആഷിഖിനെ ചെന്നൈ കൊമ്ബ്രെട്ട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയുകയാണ്. ഫൗസിയയുടെ അച്ഛൻ ചെന്നൈയിലേക്ക് പോയി.